Even the life that you have is borrowed, Coz you r not promised tomorrow..

Saturday, August 30, 2008

ലോക കാര്യം!

അടുത്ത കാലത്തായി നമ്മള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി യു.എന്‍ ഒരു സര്‍വ്വെ നടത്തി.
ചോദ്യം ഇത്രയെ ഉള്ളു :

"ബാക്കിയുള്ള രാജ്യങ്ങള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം അറിയിക്കാമൊ?"

ചര്‍ച്ച വന്‍ പരാജയമായിരുന്നു -

    ആഫ്രികയില്‍ 'ഭക്ഷണം' എന്നു പറഞ്ഞതു മനസ്സിലായില്ല!

    ഇന്ത്യയില്‍ 'സത്യസന്ധം' എന്നു പറഞ്ഞതു കുഴപ്പമായി!

    യൂറോപ്പില്‍ 'ക്ഷാമം' എന്നു കേട്ടിട്ടില്ല!

    ചൈനയില്‍ 'അഭിപ്രായം' എന്നു പറഞ്ഞതു ആര്‍ക്കുമറിയില്ല!
    അമേരികയില്‍ എത്തിയപ്പോള്‍ 'ബാക്കിയുള്ള രാജ്യങ്ങള്‍' എന്നു പറഞ്ഞാല്‍ അവര്‍ക്കു അറിഞ്ഞുകൂടാ!


    ഇന്നു കിട്ടിയ ഒരു മെയില്‍...

Thursday, August 28, 2008

അന്താക്ഷരി അല്ല, എന്‍റെ "അന്ത്യാ"ക്ഷരി!

കോളേജിലെ ടൂറിനിടയില്‍ നടന്ന ഒരു ഭീകര സംഭവം.

വളരെ കഷ്ടപെട്ടു വീട്ടില്‍ നിന്നും സമ്മതമൊക്കെ വാങ്ങി ടൂറിനു റെഡിയായി. വെറും ടൂറെന്നു പറഞ്ഞാല്‍ വീട്ടില്‍ നിന്നും ഒരു ചില്ലി കാശ് കിട്ടില്ല- അപ്പൊ പിന്നെ സ്റ്റഡി ടൂറാക്കി. "വായിനോട്ടം ഒരു കോഴ്സിലും ഒരു സബ്ജെക്റ്റ് അല്ലല്ലോടാ" എന്നൊന്നും പിതാശ്രീ ചോദിച്ചില്ല!

അങ്ങനെ ബസ്സൊക്കെ ബുക്ക് ചെയ്തു യാത്ര തിരിച്ചു- മൈസൂറാണു സ്ഥലം.
പെണ്‍കുട്ടികളും ടീച്ചേഴ്‌സും ബസ്സിന്‍റെ മുന്‍വശത്തുള്ള സീറ്റുകളിലും ആണ്‍കുട്ടികള്‍ പുറകിലത്തെ സീറ്റുകളിലും സ്ഥാനം പിടിച്ചു. പിന്നില്‍ പതിവുപോലെ കുപ്പി പൊട്ടലും, പൊട്ടിക്കലും, പാട്ടും പാരടിയും, പൂരപ്പാട്ടും ഒക്കെ പൊടിപൊടിക്കും. മുന്‍വശത്താണെങ്കില്‍ പാട്ടു മാത്രം. ലൈന്‍ ഉള്ളവര്‍, ലൈന്‍ വലിച്ചുകൊണ്ടിരിക്കുന്നവര്‍ തുടങ്ങിയ, എന്നെ പോലെയുള്ള പാവങ്ങള്‍ ഇതിന്‍റെ രണ്ടിന്‍റെയും നടുവില്‍ വളരെ പ്രയാസപെട്ടു തങ്ങളുടെ പദ്‌ധതികള്‍ നടപ്പാക്കുന്നു.എന്‍റെ ഉദ്ദേശം വളരെ ലളിതമായിരുന്നു - എന്‍റെ കാമുകി(ഇന്ന് ഭാര്യ) യുടെ മുന്നില്‍ ഒരു നല്ല ഇമേജ് ഉണ്ടാക്കിയെടുക്കെണം! പക്ഷേ ഒന്നും നടന്നില്ല. അവള്‍ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെ കറങ്ങി തിരിഞ്ഞു മൈസൂറെത്തി.

പകല്‍ കുറച്ചു സമയം ഷോപ്പിങ്ങ് എന്നു പറഞ്ഞ് എല്ലവരും ഇറങ്ങി. അവളെ വിളിച്ചിട്ടു നിനക്കെന്നതാ വാങ്ങി തരെണ്ടതെന്നു ചോദിക്കെണമെന്നുണ്ടായിരുന്നു- പക്ഷേ വേണ്ടാന്നു വെച്ചു. അവളെങ്ങനും അതു വേണം ഇതു വേണം എന്നൊക്കെ പറഞ്ഞാല്‍ കുടുങ്ങും! "കയ്യില്‍ കാശില്ലാതെയാണൊ പ്രേമിക്കാനിറങ്ങിയിരിക്കുന്നെ?" എന്നവളെ കൊണ്ടു ചോദിപ്പിക്കെണ്ടല്ലൊ എന്നു കരുതിയാ, അല്ലാതെ ചമ്മലുണ്ടായിട്ടൊന്നുമല്ല.

വൈകുന്നേരം വൃന്ദാവനില്‍ എത്തി. ചെടികളും പൂക്കളൂം ഒക്കെ എന്തോന്നു കാണാന്‍? നമ്മള്‍ ഇമേജുണ്ടാക്കാനുള്ള പാടിലാണ്.ഒരു വിധം സംസാരിച്ചു ഞാന്‍ ഒരു ഭയങ്കര പുലി ആണെന്നൊക്കെ വരുത്തി തീര്‍ത്തു.ഇനി കുറച്ചു സമയം വിശ്രമം എന്നും പറഞ്ഞു എല്ലവരും അവിടെ പുല്ലിന്‍മേല്‍മിരുന്നു- അപ്പോളാണു വില്ലന്‍റെ വരവ് - അന്താക്ഷരി!
പെണ്‍കുട്ടികളൊരു വശത്തും ആണ്‍കുട്ടികള്‍ മറുവശത്തും. ഒരു ടീം പാടുന്ന പാട്ടിന്‍റെ അവസാനതെ വാക്കിന്‍റെ ആദ്യ അക്ഷരം കൊണ്ടു അടുത്ത ടീം പാടണം.പാട്ടിനെ പറ്റി വലിയ വിവരമില്ലാത്തതിനാല്‍ ഞാന്‍ പിന്‍നിരയില്‍ സ്ഥാനമൊക്കെ പിടിച്ചീരുന്നു. വെറുതെ ഒന്നു നോക്കിയപ്പോള്‍ അതാ അവള്‍ മുന്‍നിരയിലിരുന്നു തകര്‍ത്തു പാടുന്നു. കേട്ടിട്ടു പോലുമില്ലാത്ത മലയാളം പാട്ടുകളൊക്കെ മണി മണി ആയി പാടുന്നു! നിമിഷ നേരം കൊണ്ടു ഞാനും മുന്‍നിരയിലെത്തി. "നിനകെന്താടാ ഇവിടെ കാര്യം" എന്നുള്ള രീതിയില്‍ ചിലര്‍ നോക്കിയെങ്കിലും, ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യതെ പാട്ടു പാടുന്നതു പോലെ അഭിനയിചു അവിടെ അങ്ങനെ കൂടി. എന്‍റെ "പാറപ്പുറത്തു ചിരട്ട ഉരക്കുന്നതു പൊലെ" ഉള്ള ശബ്ദം പുറത്തു കേള്‍ക്കാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചു.

പാട്ടൊന്നും അറിയില്ലെങ്കിലും, നമ്മുടെ ടീം പാടി കഴിയാറാകുംബോള്‍ അവസാന അക്ഷരം കണ്ടു പിടിച്ച്‌ "ഹ" വെച്ചു പാട്, "ക" വെച്ചു പാടു എന്നൊക്കെ അവരോടു വിളിച്ചു പറഞ്ഞു കൊണ്ടു ഞാനും അവിടെ ഒരു സ്റ്റാറാകന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞപ്പോളെക്കും എല്ലാവരുടെയും പാട്ടിന്‍റെ സ്റ്റോക്കൊക്കെ തീരാറായി. "ക" വരുംബോള്‍ കാക്കെ കാക്കെ പാടിയും, "ഹ" വരുംബോള്‍ "ഹല്ലേലൂയ്യ" എന്നൊക്കെ പാടിയും അവിടെ ഞാന്‍ വലിയ തമാശക്കരനാണെന്നുള്ള ഭാവത്തില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞിരുന്നു.
അപ്പൊ നമ്മുടെ ടീമിനു വീണ്ടും "ഹ" വെച്ചു പാടണം. പാട്ടെല്ലാം പാടി കഴിഞ്ഞു. ആരുടെ കയ്യിലും സ്റ്റോക്കില്ല. തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന അവസ്ഥയായി. പെട്ടെന്നു എന്‍റെ തലയിലൊരു പാട്ടു കത്തി - "ഹലൊ ബ്രദര്‍" എന്ന ഒരു ഹിന്ദി പാട്ട്. ഞാന്‍ അടുത്തിരുന്നവരോടു പറഞ്ഞു. ഭാഗ്യം, അവര്‍ക്കതറിയാമായിരുന്നു,(ഇല്ലെങ്കില്‍ ഞാന്‍ പാടേണ്ടി വന്നേനെ!) അങ്ങനെ ഞാന്‍ ടീമിന്‍റെ രക്ഷകനായി! വീണ്ടും ഒന്നുകൂടി പൊങ്ങി!. "ഹൊ, ഞാനൊരു സംഭവം തന്നെ!" എന്ന ഭാവത്തോടെ ഞാന്‍ ഒന്നു കൂടെ ഒന്നു പൊങ്ങി ഇരുന്നു. അവര്‍ പാടി തീരാറായി.. ഞാന്‍ പതിവു പോലെ അവസാന അക്ഷരം കണ്ടു പിടിച്ചു "ബ്ര" വെച്ചു പാട് "ബ്ര" വെച്ചു പാട് എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്നു എവിടെ നിന്നൊ കുറെ കൈകള്‍ വന്നു വാ പൊത്തുന്നു, തലക്കു പിടിക്കുന്നു,പുറത്തിടിക്കുന്നു, ഒന്നും മനസ്സിലായില്ല. പെട്ടെന്നു മുന്‍നിരയിലിരുന്ന ഞാന്‍ പിന്‍നിരയിലെത്തി പിന്നാലെ ഒരു ചോദ്യവും "എന്തു വൃത്തികേടാടാ വിളിച്ചു പറയുന്നെ?".
അപ്പോഴും എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ ഒരു കാര്യം പിടി കിട്ടി - കംബ്‌ളീറ്റ് ഇമേജും പോയി കിട്ടി!
ഇതു അന്താക്ഷരി അല്ല എന്‍റെ "അന്ത്യാ"ക്ഷരി ആയിപ്പോയി!

Monday, August 11, 2008

അക്കാദമിയോസ്‌ ബ്ലോഗോസ്‌!.

പ്രീയപ്പെട്ട അക്കാദമിബ്ലോഗരെ,

ഓള്‍ ഇന്ത്യ ബ്ലോഗോസ് അക്കാദമിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പ്രധാനപെട്ട ചില കാര്യങ്ങള്‍ ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുകയാണ്.

ഇതു വര്‍ഷം 2020. ഇന്ത്യ വളരെ ഏറെ പുരോഗമിച്ചിരിക്കുന്നു. അമേരിക്ക ആണവ പരീക്ഷണം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ വരെ ഇന്ത്യയാണ്. നമ്മള്‍ ഇന്ന്‌ ഈ നിലയിലെത്താന്‍ കാരണങ്ങള്‍ പലതുമുണ്ട്- എന്നാല്‍ അതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ച ആളാരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു - അക്കാദമിയോസ്‌ ബ്ലോഗോസ്‌! അദ്ദേഹം ഒരു വ്യക്തിയല്ല , മറിച്ച്‌ ഒരു പ്രസ്‌ഥാനമാണ്, ഒരു രാജ്യമാണ്(കണ്ട്രി അല്ല), ഒരു ലോകമാണ്.

സ്വതന്ത്രമായി ബ്ലോഗിക്കൊണ്ടിരുന്ന ബൂലോഗരെ എല്ലാം പിടിച്ചു ഒരു കുടക്കീഴിലാക്കി ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്ന സംഘടന തുടങ്ങിയതു മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തതു - അക്കാദമി തുടങ്ങിയപ്പോള്‍ ഉണ്ടായ എതിര്‍പ്പുകളെ ധീരമായി ചെറുത്തു നിന്നു അക്കാദമി റെജിസ്റ്റര്‍ ചെയ്യുകയും,അക്കാദമിയിലെ അംഗങ്ങള്‍ക്കു ബ്ലോഗാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
അങ്ങനെ അക്കാദമിയുടെ അംഗങ്ങള്‍ ബ്ലോഗി ബ്ലോഗി ഇന്ത്യയെ ഈ നിലയില്‍ എത്തിച്ചു.
നമ്മുടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി ബ്ലോഗിലൂടെ കഠിനമയി അധ്വാനിക്കുകയും യുവാക്കളെ ബ്ലോഗിലൂടെ നേര്‍വഴിക്കു നടത്തുകയും വേറെ പറഞ്ഞറിയിക്കാന്‍ കോള്ളില്ലാത്തതായ ഒട്ടനവധി സത്‌കര്‍മ്മങ്ങളും ചെയ്തിട്ടുള്ളതുമായ ഇദ്ദേഹത്തെ ഈ വര്‍ഷത്തെ നോബേല്‍ സമ്മാനതിനു നോമിനേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വെക്കുകയാണ്.

ബ്ലോഗിന്‍റെ ചരിത്രത്തില്‍(ലോക ചരിത്രത്തില്‍ തന്നെ) ആദ്യമായി ബ്ലോഗക്കാദമി ഉണ്ടാക്കിയ ആളെന്ന നിലയില്‍ ചരിത്രത്തിന്‍റെ താളുകളില്‍ അക്കാദമിയോസിന്‍റെ പേരു തങ്കലിപികളാല്‍ എഴുതപെട്ടു കഴിഞ്ഞു.

ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്നു പറയുന്നതൊരു സ്വതന്ത്ര സംഘടനയാണ്. അതില്‍ നേതാക്കളില്ല എന്നതു തന്നെ ആണു അതിനെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അപ്പൊ പിന്നെ അക്കാദമിയോസ് ആരാണ്? അക്കാദമിയോസ്‌ ഒരിക്കലും അക്കാദമിയുടെ നേതാവല്ല- എല്ലാമെല്ലാമാണ്. ബ്ലോഗിലൂടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ബ്ലോഗ്പിതാവെന്നു വിളിക്കുന്നതിലും തെറ്റില്ല.

ഒരു ഡിജിറ്റല്‍ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗാമെന്ന അവസ്ഥയില്‍ നിന്നും പാസ്പോര്‍ട്ടുണ്ടെങ്കിലെ ബ്ലോഗാന്‍ പറ്റുള്ളു എന്ന അവസ്ഥയില്‍ എത്തിക്കാന്‍ അദ്ദേഹം വളരെ അധികം കഷ്ടപെട്ടു. ഇന്നിപ്പോള്‍ അക്കാദമിയിലുള്ള എല്ലാ ബ്ലോഗര്‍ക്കും പാസ്പോര്‍ട്ട് ഉണ്ട്‌. ഇതൊരു ചില്ലറ നേട്ടമല്ല.

ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ചുരുക്കുന്നു - നന്ദി, നമസ്കാരം.

ഒരു കാര്യം കൂടി - പണ്ടിങ്ങേരു ഈ അക്കാദമി കണ്ടു പിടിച്ചില്ലയിരുന്നെങ്കില്‍ നമ്മളൊക്കെ തെണ്ടിപ്പോയേനെ! ചിലപ്പൊ ബ്ലൊഗ്ഗിങ് തന്നെ ഇല്ലാതായേനെ! തല്ലെടാ അവനെ.....


ഠിം! കണ്ണു തുറന്നപ്പോള്‍ കട്ടിലിനു താഴെ. മുതുകിനു നല്ല വേദനയും. ശകുനം ശരിയല്ല, ഓര്‍ത്തപ്പോളെ കട്ടിലേന്നു താഴെ വീണു. അങ്ങനെ ഞാന്‍ ഒറ്റക്കു തുടങ്ങാനിരുന്ന അക്കാദമി വേണ്ടാന്നു വെച്ചു - പകരം ബെര്‍ളി തുടങ്ങിയ പുതിയ അക്കാദമിയില്‍ ചേരാമെന്നു വെച്ചു. :-)

Saturday, April 12, 2008

വെറും ഒരു കഥ! :-)

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്. :-)


രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും "മൊട്ട" മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു - "ബെര്‍ളി ആരാന്നറിയുമൊ?"
രാജു മോന്‍ ഒരു നിമിഷം ഞെട്ടി. തനിക്കറിയാവുന്ന എല്ലാ വിഷയങ്ങളിലും മുങ്ങി തപ്പി - ഹിസ്റ്ററി,ബയോളജി,കെമിസ്റ്റ്റി,ഫിസിക്സ് തുടങി എല്ലാത്തിലും തപ്പി - കിട്ടിയില്ല.രാജുമോന്‍ ആകെ തകര്‍ന്നു പോയി. സ്ഥിരമായി "മൊട്ട" വാങ്ങാറുള്ള ടിന്‍റുമോന്‍റെ ചോദ്യത്തിനു മുന്നില്‍ താന്‍ തോറ്റിരിക്കുന്നു എന്നവനു വിശ്വസിക്കന്‍ കഴിഞ്ഞില്ല.. അവന്‍ വിങ്ങലോടെ പറഞ്ഞു - "എനിക്കറിയില്ല"
ഒരു നിമിഷം - എല്ലാം സ്തംഭിച്ചു.



അതുവരെ ചലപില ചിലച്ചൊണ്ടിരുന്ന എല്ലാവരും രാജുമോനെ തന്നെ തുറിച്ചു നോക്കി. ഒന്നും മനസ്സിലാകാതെ അന്തം വിട്ടു രാജുമോന്‍ അവിടെ തന്നെ ഇരുന്നു. ആരും കാണ്ണെടുക്കുന്ന മട്ടില്ല. രാജുമൊന്‍റെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി. "ആരായിരിക്കും ഈ ബെര്‍ളി?" രാജുമോന്‍ ചെറിയ ഒരു പേടിയോടെ ആലോചിച്ചു തുടങ്ങി. അവന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.ഇല്ല, ആരും അനങ്ങുന്നില്ല.. എല്ലാവരും തന്നെ നോക്കി ഒരേ ഇരുപ്പാണ്. രാജുമോന്‍ താഴേക്കു നോക്കി - ഇല്ല ഭൂമി പിളരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ അതിലേക്കു ചാടാമായിരുന്നു, മുകളിലേക്കു നോക്കി, ഇല്ല, മേല്‍കൂര ഇടിഞ്ഞു വീഴുന്നുമില്ല.. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.. അവന്‍ കരച്ചിലിന്‍റെ വക്കോളമെത്തി..
"എന്താ എന്താ അവിടെ" നിശബ്ദത ഭേദിച്ചു കൊണ്ടു ക്ലാസ്സ് ടീച്ചറുടെ ശബ്ദമായിരുന്നു അത്. എല്ലാം കഴിഞ്ഞു എന്നൊര്‍ത്തു രാജുമോന്‍ സമാധാനിച്ചു. പക്ഷെ രാജു മോനെ നടുക്കി കൊണ്ട്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു - "ടീച്ചറെ, ഇവനു ബെര്‍ളി ആരാന്നു അറിഞ്ഞുകൂടാ!"
പത്തറുപതോളം വിരലുകള്‍ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നതു അവന്‍ കണ്ടു. അവന്‍ ദയനീയമായി ടീച്ചറെ നോക്കി.


ടീച്ചറുടെ അടുത്തു നിന്നും "ഈ പിള്ളേര്‍ക്കിതെന്തിന്‍റെ കേടാ" എന്ന ഒരു ചോദ്യം പ്രതീക്ഷിച്ച രാജുമോന്‍ വീണ്ടും ഞെട്ടി. ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതായി അവനു തോന്നി. ടീച്ചറവനെ മുന്നിലേക്കു വിളിച്ചു. "നിനക്കു ബെര്‍ളി ആരാണെന്നു അറിയില്ലെ?" ടീച്ചര്‍ ദെഷ്യത്തോടെ തന്നെ ചോദിച്ചു. "അത്.. അത്.. അറിയില്ല" എന്നവന്‍ പറഞ്ഞു.
"ഗെറ്റ് ഔട്ട്! ഇനി ഹെഡ്മാസ്റ്ററെ കണ്ടിട്ടു ഇനി എന്‍റെ ക്ലാസ്സില്‍ കയറിയാല്‍ മതി" ടീച്ചര്‍ ആഞ്ജാപിച്ചു. പാവം രാജുമോന്‍, ക്ലാസ്സില്‍ നിന്നും വെളിയിലിറങ്ങി നടന്നു.. ആപ്പോഴും അവന്‍റെ മനസ്സില്‍ ഒരേ ഒരു ചൊദ്യമെ ഉണ്ടായിരുന്നുള്ളു - "അരാണീ ബെര്‍ളി?"
ഹെഡ്മാസ്റ്ററിനെ കണ്ടു കാര്യം പറഞ്ഞു. "ഗെറ്റ് ഔട്ട്!" അവിടുന്നും കിട്ടി.. ഇനി മേലാല്‍ ഈ സ്കൂളില്‍ കണ്ടു പോകരുതു. സെക്യുരിറ്റിയെ കൊണ്ടു അവനെ പിടിച്ചു പുറത്താക്കിച്ചു. അവന്‍ വീട്ടിലേക്കു നടന്നു. ആപ്പോഴും അവന്‍റെ മനസ്സില്‍ ആ ചോദ്യം മുഴങ്ങി കൊണ്ടിരുന്നു - "ആരാണീ ബെര്‍ളി?"

ഒരു വിധത്തില്‍ രാജുമോന്‍ നടന്നു വീട്ടിലെത്തി. വിഷമിച്ചു വരുന്ന രാജുമോനെ കണ്ട് അവന്‍റെ അച്ഛന്‍ കാര്യം തിരക്കി. "ബെര്‍ളി ആരാണെന്നറിയാതതുകൊണ്ടു എന്നെ സ്കൂളീന്നു ഇരക്കി വിട്ടു" എന്നു രാജുമോന്‍ പറഞ്ഞു. ഇതു കേട്ടതും അച്ഛന്‍റെ ഭാവം മാറി. "നിനക്കു ബെര്‍ളി ആരാണെന്നറിയില്ലെ?" അയാള്‍ അലറി. രാജു മോന്‍ വീണ്ടും ഞെട്ടി. "ഇറങ്ങി പോടാ ഇവിടുന്നു;ബെര്‍ളി ആരാണെന്നു അറിഞ്ഞിട്ടു മതി ഇനി നി ഇങ്ങോട്ടു വരുന്നത്" അച്ഛന്‍ വീണ്ടും അലറി. ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി രാജുമോന്‍ വീട്ടീന്നിറങ്ങി നടന്നു.. അങ്ങനെ വിഷമിച്ചു നടന്നു പൊകുംബോള്‍ ഒരു കാര്‍ വന്നു അരികില്‍ നിര്‍ത്തി. അതില്‍ നിന്നു ഇറങ്ങിയ ആളെ രാജു മോന്‍ സൂക്ഷിച്ചു നോക്കി - ഇന്ത്യന്‍ പ്രധാനമന്ത്രി! അദ്ദേഹം കാര്യം തിരക്കി. ബെര്‍ളി ആരാണെന്നറിയാത്തതു മൂലം തനിക്കുണ്ടായ പ്രശ്നങ്ങള്‍ രാജു മോന്‍ പറഞ്ഞു കേള്‍പ്പിച്ചു. കേട്ട പാടെ പ്രധാന്മന്ത്രിയുടെ ഭാവം മാറി. ദേഷ്യം കാരണം അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു.. രാജുമോന്‍ വീണ്ടും പേടിച്ചു. ഇനി നിന്നെ ഈ രാജ്യത്തു കണ്ടു പോകരുതു. ഇതും പറഞ്ഞു, കൂടെ ഉണ്ടായിരുന്ന ബ്ലാക് ക്യാറ്റ്സിനെ കൊണ്ട് രാജു മോനെ തൂക്കി എടുത്തു ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറില്‍ കൊണ്ടു പോയി വിടീപ്പിച്ചു.


പാവം രാജു മോന്‍ പാകിസ്താനിലൂടെ അലഞ്ഞു നടക്കുവാന്‍ തുടങ്ങി. അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ദിവസം റോഡ് സൈഡില്‍ അരോ "ബെര്‍ളി ബെര്‍ളി "എന്നു പറയുന്നതു കേട്ടു. അയാളോടു ചോദിച്ചാല്‍ ബെര്‍ളി ആരാണെന്നു അറിയാന്‍ കഴിയും എന്നു രാജുമോനു മനസ്സിലായി.. അവന്‍ അയാളുടെ അടുത്തേക്കു ഓടി.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. അവന്‍ തല്‍ക്ഷണം മരിച്ചു..


ഇതാണു രാജു മോന്‍റെ കഥ. ഇനി ഒരു ചോദ്യം "വാട്ട് ഈസ് ദി മോറല്‍ ഓഫ് ദിസ് സ്റ്റോറി?"
ആലോചിച്ചു പറയൂ....



"റോഡ് മുറിച്ചു കടക്കുംബോള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി വണ്ടി ഇല്ലന്നുറപ്പു വരുത്തണം" :-)

Saturday, April 5, 2008

ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍...

നമ്മള്‍ ജോലി ചെയ്യുന്നതു 3 കാര്യങ്ങള്‍ക്കു വേണ്ടിയാണു - മണി, പൊസിഷന്‍,സാറ്റിസ്ഫാക്‌ഷന്‍. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലൊ. അതു കൊണ്ട് ഒന്നാം സ്ഥാനം പണത്തിനു തന്നെ. കൂടുതല്‍ പണം കിട്ടുന്നതനുസരിച്ചു മിക്കവരും ജോലി മാറി കൊണ്ടിരിക്കും. ചിലര്‍ക്കു പൊസിഷനാണു വലുത്‌. അവര്‍ കുറെ നാള്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു നല്ല പൊസിഷന്‍ ഒപ്പിക്കാന്‍ ശ്രമിക്കും. ചുരുക്കം ചിലര്‍ മാത്രം താന്‍ ചെയ്യുന്ന ജോലി ഇഷ്ടപെട്ടാല്‍ മാത്രമെ ചെയ്യുള്ളു എന്നു വാശി പിടിക്കും. ഇക്കൂട്ടര്‍ക്കു പണവും പൊസിഷനും ഇഷ്ടമാണെങ്കിലും ഇഷ്ടപെട്ട ജോലിക്കു വേണ്ടി അവ ഉപേക്ഷിക്കാനും തയ്യാറാകും.
പൊസിഷന്‍ കൂടുന്നതനുസരിച്ചു പണവും കൂടിക്കൊണ്ടിരിക്കും - ആവശ്യങ്ങളും. അതൊരിക്കലും തീരുകയുമില്ല. മാസം പതിനായിരം രൂപ കയ്യില്‍ കിട്ടിയിരുന്നപ്പോള്‍ ഒരു പരിഭവവും ഇല്ലാതെ ജീവിച്ചിരുന്ന ആള്‍ക്കു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്‌ചിരട്ടി കിട്ടിയിട്ടും തികയുന്നില്ല എന്ന പരാതി മാത്രം.



ആദ്യത്തെ രണ്ടു കൂട്ടരെ സൂക്ഷിക്കണം.ആരെ ചവിട്ടി താഴ്തിയിട്ടാണെങ്കിലും എനിക്കു പ്രൊമോഷന്‍ കിട്ടണം എന്ന മനോഭാവമുള്ളവര്‍ ഇക്കൂട്ടര്‍ക്കിടയില്‍ കണ്ടേക്കാം. ആരെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ അതു ഊതിപെരുപ്പിച്ചു മഹാസംഭവമാക്കി മാനേജറുടെ ചെവിയിലെത്തിക്കുക എന്നുള്ളതു ഇവരുടെ ഹോബിയാണു. സ്വയം വരുത്തുന്ന തെറ്റുകള്‍ മറ്റുള്ളവരുടെ തലയിലേക്കു ചാര്‍ത്തുവാനും ഇവര്‍ ബഹു മിടുക്കര്‍ തന്നെ.വിഷമം പിടിച്ച പണികള്‍ വേറെ ആര്‍ക്കെങ്കിലും അസ്സൈന്‍ ചെയ്യുക; തീര്‍ന്നു കഴിഞ്ഞാല്‍ അതിനുള്ള മെയില്‍ സ്വയം അയക്കുക - ആരു ചെയ്താലും ക്രെഡിറ്റ് എനിക്കു വേണമല്ലൊ! എന്നാല്‍ ചെയ്തതില്‍ ഗുരുതരമായ തെറ്റുണ്ടെങ്കില്‍ "ഇതു ഞാനല്ല അവനാ ചെയ്തതു" എന്നു സ്കൂള്‍ കുട്ടികളെ പോലെ പറഞ്ഞു ഒഴിയുക എന്ന ഒരു പതിനെട്ടാമത്തെ അടവും ഇവര്‍ നന്നായി പയറ്റും.



ഇതൊക്കെ എന്തിനാ ഞാനിവിടെ എഴുതുന്നതു? ഒരു ശനിയാഴ്‌ച്ച കൂടി ഓഫീസിലേക്കു വരേണ്ടി വന്നതിലുള്ള ദേഷ്യവും വിഷമവും :-(
വരാതിരിക്കാന്‍ പറ്റില്ലല്ലൊ, ചെയ്യുന്ന ജോലി ഇഷ്ടമില്ലെങ്കിലും...


ജീവിതം ഒഴുക്കില്‍ പെട്ടു പോയിരിക്കുന്നു. ഒഴുക്കിനെതിരെ പോകാന്‍ ശ്രമിക്കുന്നുണ്ട്, കഴിയുന്നില്ല. ഇതെവിടെ ചെന്നവസാനിക്കുമൊ ആവൊ?കാശുണ്ടാകാനുള്ള ഓട്ടത്തിനിടയില്‍ പലതും മറന്നു; അല്ല മറക്കുന്നു. പല തീരുമാനങ്ങളും പിഴയ്ക്കുന്നു.. ഓട്ടം നിര്‍ത്തി ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ട്‌- പക്ഷെ സാധിക്കില്ല.. നിന്നാല്‍ പിന്നാലെ വരുന്നവന്‍ ഇടിച്ചിട്ടു പോകും. പിന്നെ ഒരു പക്ഷെ ഈ വഴി ഓടാന്‍ പറ്റിയെന്നു വരില്ല.
ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍....

Friday, March 28, 2008

ഒരു പെണ്ണു കാണല്‍

അങ്ങനെ കാത്തിരുന്ന ഈസ്റ്റര്‍ വന്നെത്തി. ദുഃഖവെള്ളിയാഴ്‌ച്ച പള്ളിയില്‍ പോയി ക്രിസ്ത്തുവിനെ അടക്കിയതാണു, പക്ഷെ ഉയര്‍പ്പിക്കാന്‍ പോയില്ല.. വെളുപ്പിനെ 2:30 ക്കു പള്ളിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും 2:30നു ഞാന്‍ എഴുന്നേറ്റപ്പോള്‍ ക്ലോക്കില്‍ 9:30 ആയിരുന്നു.. യാത്രാക്ഷീണമെന്നു കരുതി വീട്ടുകാരും വിളിച്ചില്ല..

അങ്ങനെ പാതി ഉറക്കത്തില്‍ താഴേക്കു ഇറങ്ങി ചെന്നപ്പോള്‍ അവിടെ യാത്രക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. യാത്രയെന്നു പറഞ്ഞാല്‍ ഒരു ചെറിയ യാത്ര - ഇരിട്ടി വരെ , വേറൊന്നിനുമല്ല.. ഒരു പെണ്ണു കാണല്‍ ചടങ്ങ്‌.. പിന്നെ താമസിച്ചില്ല, വേഗം കുളിച്ചൊരുങ്ങി, രണ്ടു മൂന്നു ഷര്‍ട്ടും പാന്‍റുമൊക്കെ എടുത്തു പെട്ടിയില്‍ വെച്ചു. അപ്പോളെക്കും അങ്കിളും, ആന്‍റീമൊക്കെ എത്തിയിരുന്നു. പിന്നെ അധികം താമസിചില്ല.. കുട്ടനാട്ടിലെ പാടങ്ങള്‍ക്കു നടുവിലൂടെ, നേരെ മലബാറിലേക്കു ഒരു ക്വാളിസ് കുതിച്ചു പാഞ്ഞു. ഇടക്കെപ്പോളൊ കോഴിക്കോട്ടു കഴിക്കാന്‍ നിര്‍ത്തിയതു ഓര്‍മയുണ്ടു, പിന്നെ ബോധം വന്നപ്പോള്‍ തലശ്ശേരി എത്തിയിരുന്നു.ഏകദേശം 400 കി.മി അപ്പൊ തന്നെ കഴിഞിരുന്നു. ഇനിയും കുറെ ദൂരം പോകെണമത്രെ.. തലശ്ശേരി തൊട്ട്‌ ഓരോ കി.മി. കഴിയുംബോളും ഒരു പോലീസ്‌ ജീപ്പെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ തലശ്ശേരി എന്നൊക്കെ കേള്‍ക്കുംബോളെ വടിവാളും, ബോംബുമൊക്കെ ആണു ഓര്‍മ്മ വരുന്നതു.ചെറിയ ഒരു പേടി തോന്നാതിരുന്നില്ല.

സമയം രാത്രി 11:30 കഴിഞു. വഴി ചോദിക്കാന്‍ റോഡിലാരെയും കാണുന്നുമില്ല.. അവസാനം ഒരു തട്ടു കട കണ്ടു. അവിടെ ഇറങ്ങി ഒരു കട്ടന്‍ ചായയും കുടിച്ച് ചേട്ടനോടു ഇരിട്ടിക്കുള്ള വഴി ചോദിച്ചു - ആദ്യം തന്നെ അടിമുടി ഒരു നോട്ടം.. പിന്നെ കുറെ ചോദ്യങ്ങളും - എവിടുന്നാ? എന്തിനാ ഇരിട്ടിയിലേക്കു പോകുന്നെ? ആരെ കാണാനാ? ഇത്തിരി ഉറക്കെ ചോദിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം ഞങ്ങളെ സൂക്ഷിച്ചു നോക്കി "ചേട്ട അവഴി പറഞ്ഞില്ലെങ്കിലും സാരമില്ല.. വെട്ടരുതു.. ഞങ്ങള്‍ തിരിച്ചു പൊയികോളാം" എന്നു പറയണമെന്നുണ്ടായിരുന്നു... പക്ഷെ പറഞില്ല.. ഉള്ള സത്യമൊക്കെ പറഞ്ഞപ്പോള്‍ ചേട്ടന്‍ വഴി ഒക്കെ പറഞ്ഞു.. അവസാനം മുറി ബുക്ക്‌ ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ 1:00 മണി ആകാറായി. പിന്നെ കിടന്നു സമാധാനമായി ഉറങ്ങി..
രാവിലെ എഴുന്നേറ്റ ഉടനെ, മൂന്നു ഷര്‍ട്ടില്‍ ഏതു ഇടും എന്നതിനെ പറ്റി ഒരു വന്‍ ചര്‍ച്ച നടത്തേണ്ടി വന്നു. കറുത്തതിട്ടാല്‍ ശരിയാവില്ലെന്ന ആന്‍റിയുടെ അഭിപ്രായവും, വെള്ള ഇട്ടാല്‍ ഇന്‍റര്‍വ്യുവിനു പോകുന്നതുപോലെ ഇരിക്കുമെന്ന അങ്കിളിന്‍റെ അഭിപ്രായവും മാനിച്ചു ഞാന്‍ നീല ഷര്‍ട്ടിടാന്‍ തീരുമാനിച്ചു. പാന്‍റിന്‍റെ കാര്യത്തില്‍ വലിയ പ്രശ്‌നമില്ലയിരുന്നു - കാരണം ഒരെണ്ണമെ എടുത്തിട്ടുണ്ടായിരുന്നുള്ളു!

അങ്ങനെ കുളിച്ചു മുടി ഒക്കെ ഒതുക്കി ചീകി, പെര്‍ഫ്യുമൊക്കെ അടിച്ചു പെണ്ണിന്‍റെ വീട്ടിലേക്കു യാത്ര ആരംഭിച്ചു. പോകുന്ന വഴിക്കു ഒരു ബോര്‍ഡ് കണ്ടു - "ആറളം ഫാം - 4 K.M". എവിടെയോ കേട്ടിട്ടുണ്ട്‌ ,ആരുടെയോ ബ്ലോഗിലാണ്.. ആരുടെയാണെന്നു ഒരു പിടിയും കിട്ടുന്നില്ല. കുറെ ആലോചിച്ചു, അവസാനം അലോചിച്ചാലോചിച്ചു വീടെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ആവേശമൊക്കെ പോയി. കുറെ കണ്ണുകള്‍ ഇങ്ങോട്ടു തന്നെ സൂക്ഷിച്ചു നോക്കുന്നു.. എന്തൊ അദ്‌ഭുതം കണ്ടതു പോലെ പരസ്‌പരം എന്തൊക്കെയൊ പറയുന്നു.. ഞാന്‍ ആകെ ഒരു ചമ്മിയ മുഖവുമായി പതിയെ ബാക്കി ഉള്ളവരുടെ പിന്നാലെ നടന്നു..
പിന്നീടു സാധാരണ കാണാറുള്ളതു പോലെ എല്ലാവരും ഇരുന്നു വിശേഷങ്ങള്‍ പറയുന്നു..
പക്ഷെ എത്ര കഴിഞ്ഞിട്ടും നമ്രശിരസ്‌കയായി(ഇതിന്‍റെ അര്‍ത്ഥമെന്താണൊ എന്തൊ!), കാലുകൊണ്ടു കളമൊക്കെ വരച്ചു ചായയുമായി നില്‍ക്കുന്ന പെണ്ണിനെ മാത്രം കണ്ടില്ല!

ഞാന്‍ തിരയുന്നതു കണ്ടിട്ടാവണം പെണ്ണിന്‍റെ അമ്മ വന്നു എല്ലാവരെയും കാപ്പി കുടിക്കാന്‍ അകത്തേക്കു ക്ഷണിച്ചു. അങ്ങനെ കാപ്പിയും കുടിച്ചു, പെണ്ണിനെയും കണ്ടു. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കെണമെങ്കില്‍..." എന്നൊന്നും ആരും പറഞ്ഞില്ല.. മുകളിലത്തെ മുറികളൊക്കെ കാണിക്കാമെന്നു പറഞ്ഞു അവളാണു വിളിച്ചതു.. മുറി ഒക്കെ കണ്ടു കഴിഞ്ഞു.. ഇനി എന്തെങ്കിലും ചോദിക്കെണമല്ലൊ എന്നു കരുതി ഞാന്‍ വളരെ ഭവ്യതയോടുകൂടി , സീരിയസ്സായി ചോദിച്ചു.. "മുറ്റത്തു കിടക്കുന്ന പുതിയ കാര്‍ എനിക്കായിരിക്കും അല്ലെ? "
"അതേടാ , ഇപ്പൊ തരാമെടാ" എന്നു മറുപടി കിട്ടി!



"ഏകദേശം 6 വര്‍ഷം പ്രണയിച്ച ശേഷം പെണ്ണു കാണാന്‍ എന്നു പറഞ്ഞു ചെന്നിട്ടു കാറു എനിക്കല്ലിയോ എന്നു ചോദിക്കുംബോള്‍ അവളിതു പറഞ്ഞില്ലെങ്കിലെ അദ്‌ഭുതമുള്ളു".

Thursday, March 13, 2008

ചുറ്റും നോക്കിയപ്പോള്‍...


മുംബൈയിലെ പ്രശസ്തമായ ഒരു ഷോപ്പിങ്‌ കോംപ്ലക്സിന്‍റെ മുന്‍പില്‍ വെച്ചെടുത്തതാണീ ചിത്രം. മറ്റു പണി ഒന്നുമില്ലാതിരുന്ന ഒരു ദിവസം സമയം കളയാനായി അവിടെ പൊയതാണു.അതു 10:30 ക്കെ തുറക്കുകയുള്ളു. അതുവരെ പുറത്തു ഇരുന്നു വിശ്രമിക്കാമെന്നു കരുതിയപ്പോളാനു ഈ കാഴ്‌ച്ച കണ്ടതു. സാധാരണ ഇതുപോലെ പല കാഴ്‌ചകളും കാണറുള്ളതാണെങ്കിലും എന്തൊ, ഇത്തവണ ഉള്ളിലെവിടെയൊ അതു ഒന്നു തട്ടി. സഹതാപമാണൊ കുറ്റബോധമാണൊ അപ്പൊ തോന്നിയതെന്നറിഞുകൂട..ഭാരതത്തിന്‍റെ ഭാവി ആണു മുന്നില്‍ കാണുന്നതെന്നു സങ്കല്‍പിക്കാന്‍ പ്രയാസം തോന്നി.അറിഞുകൊണ്ടല്ലെങ്കിലും ഈ കുട്ടിയുടെ അവസ്ഥക്കു ഞാനും കാരണക്കാരനല്ലെ എന്നൊരു തോന്നല്. അതാണു ചിത്രമെടുത്തത്‌.ബോണസു കിട്ടിയതു കുറഞ്ഞു പോയെന്നും, സര്‍ക്കാരു റ്റാക്സ്‌ പിടിച്ചെന്നും പറഞ്ഞു നമ്മള്‍ തല തല്ലി കരയുകയാണല്ലൊ പതിവു.പക്ഷെ ഈ കുട്ടി എന്തിനൊക്കെ കരയണം?


അവന്‍റെ കുരുന്നു മനസ്സിലുള്ള ചോദ്യങ്ങള്‍ എനിക്കു സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല.എനിക്കെങ്ങനെ സഹായിക്കന്‍ പറ്റും എന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയപ്പോളെക്കും അവന്‍ രണ്ടു തൊട്ടി നിറയെ വെള്ളവുമായി എന്‍റെ കണ്‍മുന്നില്‍ നിന്നും മഹാനഗരത്തിന്‍റെ തിരക്കുകളിലേക്കു ഊളിയിട്ടിരുന്നു.


ഈ സംഭവം കുറച്ചു നാളു മനസ്സില്‍ അങ്ങനെ കിടക്കും. പിന്നെ ഞാനും ജീവിതത്തിന്‍റെ തിരക്കുകളിലേക്കുമടങ്ങി പോകും അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഇതു മറക്കും. അങ്ങനെ ആവരുത് എന്നു എനിക്കു തോന്നി. അതുകൊണ്ട് ഗൂഗിളില്‍ ‍തപ്പിയും, പലരോടു ചോദിച്ചും world vision എന്ന സംഘടനയെ പറ്റി അറിഞ്ഞു. ഞാനും റെജിസ്റ്റര്‍ ചെയ്തു.ആവുന്ന സഹായം ഒരു കുട്ടിക്കു ചെയ്യാമെന്നു തീരുമാനിച്ചു. ഡ്രസ്സു വാങ്ങിയും മറ്റും കാശു കളയുന്നതിനെക്കാള്‍ നല്ലതു ഒരു കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നതാണെന്നു തോന്നി. ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി.

ഇതു വായിച്ചു ഒരാള്‍ക്കെങ്കിലും സഹായിക്കാന്‍ തോന്നിയാലൊ എന്നു കരുതി പോസ്റ്റുന്നു.മറ്റു ദുരുദ്ദേശങ്ങളൊന്നുമില്ല.

Friday, March 7, 2008

തൊഴിക്കരുത്, തൊഴിക്കരുത്...

നല്ല മടലു കണ്ടാല്‍ വെട്ടി ബാറ്റ് ആക്കുന്നതിനെ പറ്റിയും, നല്ല കപ്പതണ്ടു കണ്ടാല്‍ വെട്ടി സ്റ്റംപാക്കുന്നതിനെ പറ്റിയും ചിന്തിച്ചു നടന്നിരുന്ന കാലം. ശനിയാഴ്‌ച്ചകളിലും മറ്റു സ്കൂള്‍ അവധി ദിവസങ്ങളിലും അച്ഛനും അമ്മയും ജോലിക്കു പോയി കഴിഞ്ഞാല്‍ പിന്നെ അര്‍മ്മാദമാണു.. ഒരു മാതിരി അധികാരം കയ്യില്‍ കിട്ടിയ പ്രതിപക്ഷത്തെ പോലെ!.. രാവിലെ ഇറങ്ങും ബാറ്റും ബോളുമെടുത്ത്..പിന്നെ എങ്ങനെ നാട്ടുകാരുടെ കയ്യില്‍ നിന്നും തെറി വാങ്ങാം എന്ന വിഷയത്തില്‍ ഗവേഷണം ആണു. ഗവേഷണത്തിന്‍റെ ഫലമറിയുന്നതു വൈകിട്ടാണു.. ഒരു 6 മണി കഴിയുമ്ബോള്‍ അച്ഛനും അമ്മയും ജോലി കഴിഞ്ഞു തിരിച്ചെത്തും.. ഉടന്‍ തന്നെ ഗവേഷണത്തിന്‍റെ ഫലം അറിയിക്കാന്‍ നാട്ടുകരോരൊരുത്തരായി വന്നു തുടങ്ങും.

അങ്ങനെ സമ്ഭവബഹുലമായ ഒരു ദിവസം കഴിഞു. അച്ഛനും അമ്മയും വന്നു.മോനെ മരിയാദക്കു വളര്ത്തണം, അവന്‍ ഞങ്ങളുടെ കപ്പ ഒടിച്ചു.. മാങ്ങാ പറിച്ചു, ജനല്‍ അടിച്ചു തകര്‍ത്തു തുടങ്ങിയ സ്ഥിരം പരാതികളല്ലാതെ വേറെ ഒന്നും കാണരുതെ എന്നു പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവിടെ നില്‍ക്കുന്നു. സ്ഥിരം പരാതിക്കാരായ അയലത്തെ കൊച്ചേട്ടനും, ഇപ്പുറത്തെ വീട്ടിലെ ആന്‍റിയും എല്ലാരുമുണ്ട്. പെട്ടന്നു കയ്യിലെടുത്തു അടിക്കാന്‍ പറ്റിയ സാധനങ്ങളായ ബാറ്റ്,സ്റ്റംപ്,ചൂല്‍,കംബി പാര, തുടങ്ങിയവ ഞാന്‍ നേരത്തെ ആ പരിസരത്തു നിന്നും എടുത്തു മാറ്റിയതിനാല്‍ ഇന്നു വലിയ കുഴപ്പമുണ്ടാകന്‍ ചാന്‍സില്ല എന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പോരാത്തതിനു ഇന്നു പ്രത്യേകിച്ചു കുഴപ്പമൊന്നും കാണിച്ചിട്ടുമില്ല.. കൊച്ചേട്ടന്‍റെ മൂന്നു നാലു കപ്പ തൈ ചവിട്ടി ഒടിച്ചു, അപ്പുറത്തെ വീട്ടിലെ മാവേല്‍ കല്ലെറിഞ്ഞു.. ആ കല്ലു ചെന്നു ഓടിന്‍റെ മേല്‍ വീണു ഒന്നു രണ്ടെണ്ണം പൊട്ടി. പിന്നെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍(തെറി വിളി, അടിപിടി, തുടങ്ങിയവ).. അല്ലാതെ വേറെ ഒന്നും ഇന്നു ചെയ്തില്ലല്ലൊ.. പിന്നെ എന്തിനാ ഇവരെല്ലാരുംകൂടെ കെട്ടിയെടുത്തേക്കുന്നെ.. ഞാന്‍ ഇതൊക്കെ ആലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല.. പരുപാടി ആരംഭിക്കുകയായി...

ലാദനെ കണ്ട ബുഷിനെ പൊലെ കൊച്ചേട്ടന്‍ എന്‍റെ നേരെ വന്നു.. ഇവനുണ്ടല്ലൊ ഇവനുണ്ടല്ലൊ.. ഇവന്‍മാരെല്ലരുംകൂടെ ആ പാക്കരന്‍റെ കാലൊടിച്ചു.. പതിവുപോലെ ഒരു നോട്ടം അച്ഛന്‍റെ ഭാഗത്തു നിന്നും എന്‍റെ നേരെ വരുന്നതു ഞാന്‍ കണ്ടു. ഏയ് ഞാന്‍ പേടിച്ചൊന്നുമില്ല.. ഇപ്പൊ വിചാരണ നടക്കുന്ന പ്രശ്നത്തില്‍ സത്യമായും എനിക്കു പങ്കില്ല... കേറി പോടാ അകത്തു എന്നു അച്ഛന്‍ പറയുന്നതിനു മുന്പേ ഞാന്‍ അകത്തേക്കു വലിഞ്ഞു.. പരാതിക്കാരെ ഒക്കെ ഒരുവിധം പറഞ്ഞു വിട്ട ശേഷം അച്ഛന്‍ അകത്തേക്കു വന്നു. ഇനി ഉള്ളതു ശിക്ഷ നടപ്പാക്കലാണു. അപ്രെയ്സല്‍ ലെറ്റര്‍ വാങ്ങാന്‍ പ്രൊജക്റ്റ് മാനേജരുടെ മുന്നില്‍ നില്‍ക്കുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ജിനിയറുടെ മുഖത്തുണ്ടാകുന്ന തരത്തിലുള്ള ഒരു ദയനീയ ഭാവമൊക്കെ മുഖത്തു വരുത്തി ഞാന്‍ റെഡിയായി. പക്ഷെ ഇന്നത്തെ വിഷയം കാലു തല്ലി ഒടിക്കലാണ്. അടി ഉറപ്പുള്ള കേസാണ്.ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു..

ടെന്നീസ് ബോളില്‍ നിന്നും കോര്‍ക്ക് ബോളിലേക്കു ഞങ്ങളുടെ 'ലെവല്‍' ഉയരുകയും ഞങ്ങളുടെ പതിവു പ്രാക്റ്റീസു കൊര്‍ക്കു ബോളിലേക്കു മാറുകയും ചെയ്തു. ഞങ്ങള്‍ റോഡിന്‍റെ സൈഡില്‍ കളിച്ചു കൊണ്ടിരിക്കുന്നു. റോഡിലൂടെ പാക്കരന്‍ നടന്നു വരുന്നു. പാക്കരന്‍ അവിടുത്തെ ഒരു സാധാ വായിനോക്കി എന്നു പറയാം. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. അത്യാവശ്യം പാടും, പിന്നെ ജാഡ കളിച്ചു നടക്കും. അങ്ങനെ പാട്ടും പാടി വരുന്ന വഴിക്കാണു ഞങ്ങളുടെ പുതിയ കോര്‍ക്ക് ബോള്‍ തന്‍റെ നേരെ ഉരുണ്ടു വരുന്നതു അയാള്‍ കാണുന്നതു. എടുത്തു തരെണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും പുള്ളി തയറായി.. അതു ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കള്ളിമുണ്ടൊന്നു മുറുക്കി ഉടുത്ത്‌, ചപ്പലു രണ്ടും ഊരി മാറ്റി, ഒരു കാലു പിന്നോട്ടു വെച്ച്‌ മൂപ്പരു റെഡിയായി.. റബര്‍ പന്താണെന്നു കരുതി തൊഴിക്കനുള്ള പരുപാടിയാണു! പതുക്കെ ആണെങ്കിലും കാലിന്‍റെ കിണ്ണക്കിട്ടു കൊണ്ടാല്‍ നല്ല അരപ്പാണെന്നു അല്പ നേരം മുന്നെ മനസ്സിലായ റോബിന്‍ വിളിച്ചു പറഞ്ഞു.. "തൊഴിക്കരുത്‌, തൊഴിക്കരുത്‌..... "ആരു കേള്‍ക്കാന്‍? നോകിയാ N70 കയ്യിലുള്ളവന്‍ 3310 ഉള്ളവനെ നോക്കുന്നതു പോലെ ഒരു പുച്ഛ ഭാവമൊക്കെ മുഖത്തു വരുത്തി "ഒന്നു പോടാ" എന്നു പറഞ്ഞ്‌ ഒറ്റ തൊഴി! "എന്‍റമ്മോ" എന്നൊരു വിളി കേട്ടു.. ഞങ്ങള്‍ നോക്കിയപ്പോള്‍ കാല്‍പാദം കയ്യില്‍ പിടിച്ചു ഉണ്ടായിരുന്ന N70 വെള്ളത്തില്‍ വീണ മുഖ ഭാവവുമായി നില്‍ക്കുന്ന പാക്കരനെ ആണു. ഞങ്ങള്‍ മൂന്നു പേരും അങ്ങോട്ടേക്കോടി.. 24 രൂപ കൊടുത്തു മേടിച്ച പന്തു കളയാന്‍ പറ്റില്ലല്ലൊ! പിന്നെ ഇന്‍ഹരിഹര്‍ നഗറില്‍ ജഗദീഷൊക്കെ "തോമസുകുട്ടി വിട്ടോടാ" എന്നു പറഞ്ഞു അപ്രത്യക്ഷമാകുന്നമാതിരി ഞങ്ങളും സ്കൂട്ടായി.. ഈ സംഭവം കേട്ടപ്പൊള്‍ അച്ഛന്‍ ആദ്യം ഒന്നു ചിരിച്ചെങ്കിലും, ഓടു പൊട്ടിച്ച വകയിലും , തൈ ഒടിച്ച വകയിലും ഒരു കൊട്ട നിറയെ ഞാന്‍ അന്നു വാങ്ങി കൂട്ടി - എന്നത്തെയും പോലെ!

Saturday, March 1, 2008

അടി വരുന്ന വഴി..

എന്‍ട്രന്‍സൊക്കെ കഴിഞ്ഞ് റാങ്കിന്‍റെ വലിപ്പമനുസരിച്ചു എനിക്കും കിട്ടി ഒരു സീറ്റ്. സംഗതി സ്വാശ്രയമാ.. കാശു കൊടുക്കതെ കിട്ടിയതല്ലെ.. ഇരിക്കട്ടെ എന്നു വിചാരിച്ചു.. പുതിയ കോളെജാണു. ആദ്യത്തെ ബാച്ച്..
നല്ല ഒന്നാന്തരം സ്ഥലം. തെയിലത്തോട്ടത്തിനു നടുവില്‍ ഒരു കോളേജ്. നല്ല തണുപ്പ്.. ചെറിയ മഞ്ഞുമുണ്ട്.. ചുരുക്കം പറഞ്ഞാല്‍ പഠിത്തമൊഴിച്ചു ബാക്കി എന്തിനും പറ്റിയ സ്ഥലം.. കോളേജിന്‍റെ ചുറ്റുവട്ടത്തെങ്ങും ഒരു മാടക്കട പോലുമില്ല.. പിന്നെ വീടിന്‍റെ കാര്യം പറയണ്ടല്ലൊ..
അങ്ങനെ കോളേജു ജീവിതം ആരംഭിക്കുകയായി.. ഫസ്റ്റ് ബാച്ചല്ലെ .. റാഗിങ്ങില്ല.. ഹോസ്റ്റലില്‍ താമസം.. അതും 2-3 കി.മി ദൂരെ.. ക്യംപസിനകത്തൊരു ഹോസ്റ്റലുണ്ട്.. നാലു സൈഡും തകരഷീറ്റ് മാത്രമടിചത്തു..ഭാവിയില്‍ വലിയ എഞ്ജിനിയറാകണ്ട് മകന്‍ അതില്‍ താമസിക്കെണ്ട എന്നു സ്വന്തം അപ്പന്‍ തീരുമാനിച്ചതുകൊണ്ട് കുറച്ചു കൂടി നല്ല ഹോസ്റ്റലിലേക്കു വിട്ടു.
വലിയ പ്രതീക്ഷകളുമായി 'നല്ല' ഹോസ്റ്റലില്‍ എത്തിയെങ്കിലും രാവിലെ 8 മണിക്കു മുന്‍പു ബസ്സ് വരുമെന്നും നടന്നു പോകാനൊ മറ്റു വണ്ടികളില്‍ പോകാനൊ സൌകര്യമില്ലെന്നൊക്കെ കേട്ടപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ എതാണ്ട് തീരുമാനമായി.. എന്നാലും ഈ കിടു കിടാ വിറക്കുന്ന തണുപ്പത്തു തകര ഷീറ്റിനെക്കാള്‍ നല്ലതു കാപ്പി തോട്ടത്തിന്‍റെ നടുക്കുള്ള സ്റ്റോറേജ് റൂമുകളാണെന്നു തോന്നി.
അങ്ങനെ ഊട്ടിയിലും കൊടൈക്കനാലിലും ഒക്കെ വെച്ചു മാത്രം അനുഭവിച്ചിട്ടുള്ള തണുപ്പ് കെരളത്തിലും ഉണ്ടെന്നു മനസ്സിലാക്കിത്തരുന്നതായിരുന്നു പിന്നീടുള്ള ഹോസ്റ്റല്‍ ജീവിതം. പഠിത്തവും കുളിയുമൊഴികെ ബാക്കി എല്ലാം ഒരു വിധം നടന്നു പോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.. സാഹചര്യങ്ങളുമായി ഞങ്ങളും പൊരുത്തപ്പെട്ടു തുടങ്ങി.. തൊട്ടടുതുള്ള ടൌണിലേക്കുള്ള കുറുക്കു വഴിയും, ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലവുമൊക്കെ കണ്ടുപിടിച്ചു. അങ്ങനെ സ്വസ്തമായും സുഘമായും ജീവിച്ചു പോകുന്നതിനിടയില്‍ സീരീസ് എക്സാമെന്നും, അസ്സൈന്‍മെന്‍റെന്നുമൊക്കെ പറഞു ചില രസംകൊല്ലികളെ പരിചയപെടേണ്ടി വന്നു.. ഇവ രണ്ടും പിന്നീടുള്ള നാലു വര്‍ഷം എന്നെ വിടാതെ പിന്‍തുടരുമെന്നു ഞാന്‍ അന്നറിഞിരുന്നില്ല.

ഇതൊക്കെ ആണെങ്കിലും കോളെജില്‍ എത്തി, ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അവിടെ ഉള്ള ലോക്കല്‍ പയ്യന്‍മാരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളെ ആരെയെങ്കിലും അവിടെ എവിടെയെങ്കിലും കണ്ടാല്‍ "കിടന്നു കറങ്ങാതെ വീട്ടില്‍ പോട", "ഇനിയും ഇവിടെ കണ്ടാല്‍ കാല്‍ തല്ലി ഒടിക്കും" തുടങ്ങി ഇവിടെ എഴുതാന്‍ പറ്റത്തതായ പലതും പറഞ്ഞു അവര്‍ ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.അങ്ങനെ സ്നേഹമുള്ള ലോക്കല്‍സുള്ളതുകൊണ്ടു അധികമൊന്നും പുറത്തിറങ്ങാതെ തന്നെ ഞങ്ങള്‍ കഴിഞ്ഞു കൂടി. ഈ സമയത്താണു അവിടെ അടുത്തൊരംബലത്തില്‍ ഉത്സവം ഉണ്ടെന്നുള്ള വിവരമറിഞ്ഞതു.. ഒരു പുതിയ സിനിമ കാണെണമെങ്കില്‍ 20 കി.മി ദൂരെ ഉള്ള തീയറ്ററില്‍ പോകെണം. അങ്ങനെ ഉള്ള ഒരു സമയത്തു ഉത്സവമെങ്കില്‍ ഉത്സവം എന്നു പറഞ്ഞു എല്ലാംകൂടെ ചാടി അങ്ങു പുറപ്പെട്ടു.. സ്നേഹസമ്ബന്നരും സല്‍സ്വഭാവികളുമായ ലോക്കല്‍സിന്‍റെ കാര്യം ആരും ഓര്‍ത്തില്ല. കാപ്പിതൊട്ടത്തിനിടയിലുള്ള കുറുക്കു വഴികളിലൂടെ ഒക്കെ നടന്നു ഒരു വിധം ഗാനമേളയുടെ സമയത്തിനു അംബലപ്പറംബില്‍ എത്തി. നല്ല തണുപ്പയതിനാല്‍ എല്ലവരും ഷോളൊക്കെ തലവ്ഴി മൂടിയിരുന്നു.. അതുകൊണ്ടു ആദ്യത്തെ 2-3 പാട്ടുകള്‍ കുഴപ്പമില്ലാതെ കേട്ടു.

നല്ല ഡാന്‍സിനു പറ്റിയ പാട്ടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഷോളൊക്കെ അതിന്‍റെ വഴിക്കു പോയി.. നല്ല ഒന്നാന്തരം ഡപ്പാങ്കൂത്ത് ഒരു സൈഡീന്നാരംഭിച്ചു. നമ്മുടെ ലോക്കല്‍സിന്‍റെ ശ്രദ്ധ ഇങൊട്ടു തിരിഞ്ഞു.. ആരെടാ അവിടെ... ആരുമില്ലെ.. ഒരു പൂച്ചയാണെ.. ഈ സിറ്റുവെഷനിലും കോമഡി ! അവന്‍മാരു വിടുമൊ... പിറകെ വന്നില്ലെ.. നമ്മളു വിടുമൊ.. ഓടിയില്ലെ..
ഓടുന്ന വഴിക്കൊരു മതിലു ചാടി.. തുറന്ന സ്ഥലം.. വല്ലിയ തിരക്കില്ല.. എന്തൊ പന്തികേട്.. ഉടന്‍ വന്നു അട്ടഹാസം " ആരെട അമ്ബലത്തില്‍ ചെരിപ്പിട്ടു കേറുന്നെ?" ഒട്ടും താമസിച്ചില്ല.. ചെരുപ്പു രണ്ടും എന്‍റെ കയ്യിലൊട്ടു കയറി.. പിന്നെ പണ്ടു പാടത്തു കിടന്നു പന്തിന്‍റെ പിറകെ ഓടിയ പരിചയം വെച്ചു ഒറ്റ ഓട്ടം.. ഇടക്കൊന്നു തിരിഞ്ഞു നോക്കി.. ആര്‍ക്കൊക്കെയൊ കിട്ടുന്ന ലക്ഷണമുണ്ടു.. ഒരു പട പിന്നലെ വരുന്നുണ്ട്.. എന്തായലും അവിടെ നിന്നില്ല.. ഓട്ടം തുടര്‍ന്നു..

പിറ്റെ ദിവസം ആരും ഇതിനെ കുറിച്ചൊന്നും മിണ്ടിയില്ല.. വരാതിരുന്നവര്‍ എങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഒതുക്കും " കൊള്ളില്ലായിരുന്നു". അല്ലാതെ രാത്രി 10 മണിക്കു ഗാനമേള കേള്‍ക്കാന്‍ പോയിട്ട് അടി പേ(മേ)ടിച്ചു നേരത്തെ ഓടി വന്നതാണെന്നു പറയാന്‍ പാടില്ലല്ലൊ.. എന്തായാലും ഈ സംഭവം കഴിഞ്ഞു അധികമാരും കുറെ നാളത്തേക്കു ആ വഴി പോയിട്ടെ ഉണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ടു ആര്‍ക്കു കിട്ടി ആര്‍ക്കു കിട്ടിയില്ല എന്നു വന്നവര്‍ക്കാര്‍ക്കും അറിയില്ല എന്നുള്ളതായിരുന്നു പലരുടേയും ആശ്വാസം.

Thursday, February 28, 2008

വാട്ട് ആന്‍ ഐഡിയ ആശാനെ!

+2 പരീക്ഷ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള അതി കഠിനമായ സമയം.തിരൊന്തോരത്തായതിനാല്‍ ക്രാഷ് കോഴ്‌സെന്നു പറഞ്ഞു ഈ സമയം വിനിയൊഗിക്കാന്‍ തീരുമാനിച്ചു. ക്രാഷ് കോര്‍സെന്നാല്‍ രാവിലെ കോച്ചിങ് സെന്‍ററില്‍, ഉച്ചകഴിഞു ന്യു,അഞജലി,അജന്ത,ശ്രിവിശാഖ് അങ്ങനെ ഏതെങ്കിലും തിയറ്ററില്‍, അതുകഴിഞു കോവളം പിന്നെ ഏതെങ്കിലും ഇന്റര്‍നെറ്റ് കഫെയില്‍.. ഇതായിരുന്നു ക്രാഷ് കോഴ്‌സിന്‍റെ സിലബസ്.

ഞങ്ങളുടെ ഗാങില്‍ വളരെ രസകരമായ ഒരു കഥാപാത്രമുണ്ടായിരുന്നു.. തല്‍ക്കാലം സരിമണി എന്നു വിളിക്കാം. ആളു ഇത്തിരിയെ ഉള്ളുവെങ്കിലും അപാര കഴിവാണു. എന്തു കഴിവാണെന്നു ചോദിക്കരുതു.. അതു ഞങ്ങള്‍ക്കുമറിയില്ല. പെണ്‍കുട്ടികള്‍ പുള്ളിക്കു വീക്‌നെസ്സാണ്.(ഞങ്ങള്‍ക്കും). ഏതു കുട്ടിയെ കണ്ടാലും(അതിപ്പൊ തന്‍റെ 2 ഇരട്ടി പൊക്കമുണ്ടെങ്കിലും) ആളൊരു കൈ നോക്കും.
അങ്ങനെ നോക്കിയ ഒരു സംഭവമാണിതു.

ഞങ്ങളുടെ ബാച്ചില്‍ സാമാന്യം കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടി. സരിമണി പൂര്‍വ്വാധികം ശക്തിയോടെ രംഗത്തേക്കു.. കെമിസ്ട്രി ക്ലാസ്സാണു.. സരിമണി പ്ലാന്‍ ഉണ്ടാക്കി.. തൊട്ടടുത്ത ബെഞ്ജില്‍ അവളിരിക്കുന്നു.. അവന്‍റെ ഐഡിയ എന്നോടു പറഞു.. തല കറങ്ങുന്നതു പോലെ അഭിനയിക്കുക.. അവളുടെ മടിയിലേക്കു വീഴുക. "വാട്ട് ആന്‍ ഐഡിയ ആശാനെ"!.
ഞന്‍ വെയിറ്റ് ചെയ്തു.. സരിമണി റെഡിയായി.. അത തല കറങ്ങുന്നു... ഞന്‍ പിടിക്കെണൊ? വേണ്ട .. എന്തിനാ വെറുതെ.. അതാ മടിയിലേക്കു വീഴുന്നു..

ഠിം!

സരിമണി വീണതും അവള്‍ മാറിയതും ഒരുമിച്ചായിരുന്നു. തല ബെഞ്ജിന്‍റെ മൂലക്കിടിച്ചു ഒറിജിനലായി ബോധം പോയ അവനെ ഞാന്‍ തന്നെ പൊക്കി കൊണ്ടു ക്ലിനിക്കില്‍ കൊണ്ടു പൊയി 2 സ്റ്റിച്ചും ഇടീക്കെണ്ടി വന്നു.

ഇത് ഒരു പരീക്ഷണം

ഇത് ഒരു പരീക്ഷണം. പേള്‍ മൊഡ്യൂള്‍സ് വെച്ചുള്ള ഒരു ചെറിയ പരീക്ഷ്ണം.

Saturday, February 23, 2008

ഒരു ശനിയാഴ്ച്ചയും കൂടി...

ഇതു, വെറുതെ ശനിയാഴ്‌ച്ച ദിവസം ഓഫീസില്‍ വന്നിരുന്നു ബോറടിക്കുന്ന എല്ലാ സോഫ്‌റ്റ് വെയര്‍ ജോലിക്കാര്‍ക്കും വേണ്ടി...(സത്യമായും ബോറടിച്ചിട്ടാ... വയിക്കുന്നവര്‍ തല്ലരുത്‌.. :-) )

വെള്ളിയാഴ്‌ച്ച ദിവസം വൈകുന്നേരം ചിരിച്ചു കളിച്ചു അര്‍മ്മാദിച്ചു വീട്ടിലേക്കു പൊയിരുന്ന ഒരു കാലമുണ്ടായിരുന്നു.. അങ്ങു തിരുവന്തോരത്താഅയിരിന്നപ്പൊള്‍.. ഇപ്പൊ നമ്മടെ രാജ് താക്കറെയുടെ നാട്ടിലെത്തിയപ്പോള്‍ ആകെ മൊത്തം കലങ്ങി മറിഞു. ചൊവ്വ മുതല്‍ ശനി വരെ ജോലി.. ഞായര്‍ തിങ്കള്‍ അവധി.. ഇവിടെ ശനി ആകുന്ന സമയം സായിപ്പിനു അങ്ങു അമേരിക്കയില്‍ വെള്ളി ആയതാല്ലെ ഉള്ളു.. കാശു തരുന്നവരു പറയുന്നപോലൊക്കെ നമ്മള്‍ ജോലി ചെയ്യണമല്ലൊ..

ദാ ഇന്നും ഓഫീസിലാ.. രാവിലെ വന്നു.. അവിടെ ന്യു യോര്‍ക്കിലു ഒരൊ ജോബ്(പ്രൊഗ്രാം) പൊട്ടും. അതിവിടെ ഇരുന്നു ശരിയാക്കെണം.. ഇതാണു പണി. രാവിലെ ഒന്നു രണ്ടെണ്ണം പൊട്ടി. ഒരു വിധത്തില്‍ എല്ലം നേരെയാക്കി ഓടിച്ചു.. ഇതിനിടെ 4 ഗ്ലാസ്സ് കാപ്പി കുടിച്ചു. ഇവിടെ ഫ്രീ ആയി കിട്ടുന്ന ഒന്നാണല്ലൊ കാപ്പി.. ചുറ്റും നോക്കിയിട്ട്‌ ഒരു കുഞ്ഞു പോലുമില്ല.. ഒന്നു സംസാരിക്കാന്‍ തന്നെ ആരുമില്ല.. വലത്തോട്ടു നോക്കിയാല്‍ 3 ക്ലോക് കാണാം..
ന്യു യോര്‍ക് - 6:00 മണി
ലണ്ടന്‍ - 11:00 മണി
മുംബൈ - 4:30 മണി
ടോകിയൊ - 8:00 മണി.
ഇടത്തോട്ടു നോക്കിയാല്‍ ഒരു ജമണ്ടന്‍ പ്രിന്‍റര്‍ കാണാം.

കുറെ നേരം തനിമലയാളം നോക്കി എല്ലാ പുതിയ ബ്ലോഗും വായിച്ചു.. പിന്നെ സ്ഥിരം നോക്കാറുള്ള ബെര്‍ളിയുടെയും കാപ്പിലാന്‍റെയും ഒക്കെ ബ്ലോഗും നോക്കി..
കുറെ നെരം സ്വന്തം ബ്ലോഗില്‍ കയറി സെറ്റിങ്സ് മാറ്റി കളിച്ചു.. ഒടുവില്‍ കുളമാകുമെന്നായപ്പൊള്‍ ക്ലോസ് ചെയ്തിറങ്ങി.

കുറെ നേരം മുകളില്‍ കാണുന്ന ഫോട്ടൊ എഡിറ്റു ചെയ്തു കളിച്ചു.. ഒടുവിലതും കുളമാക്കി..

ഇനിയും സമയം ബാക്കി.. മെയിലുകള്‍ ധാരാളം വരുന്നുണ്ട്‌.. എല്ലാം ഓരൊ ജോബിന്‍റെ സ്റ്റാറ്റസ് മെയിലുകളാണു.. ആരെങ്കിലും ബെര്‍ളിയുടെ ഒരു പുതിയ പൊസ്റ്റ് ഫോര്‍വേഡായി അയച്ചിരുന്നെകില്‍ :-)
( വേറൊന്നിനുമല്ല.. ഇതെഴുതിയ ആളെ അറിയാമെന്നു പറയാമല്ലൊ..)

ദെ സായിപ്പു ഫോണ്‍ വിളിക്കുന്നു.. എന്തു പുലിവാലാണാവൊ... :(

Thursday, February 21, 2008

ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍.........

ഇതിനെന്താ വില?
1.5 മില്യന്‍ ഡോളര്‍..

ഇതിനൊ?
650000 ഡോളര്‍ .

ഇതൊക്കെ എവിടുന്നാ?
ഇതു മെയിട് ഇന്‍ ഇന്ത്യ
ഇതു മെയിട് ഇന്‍ ആസ്റ്റ്റേലിയ
ഇതു മെയിട് ഇന്‍ പാകിസ്താന്‍.

എനിക്കൊരെണ്ണം വേണമായിരുന്നു..

ദാ അവിടെ ചെല്ലൂ.. ഇപ്പോള്‍ ലേലം തുടങ്ങും. .അവിടെ ചേര്‍ന്നു വിളിച്ചൊ..കാശുണ്ടെങ്കില്‍ കിട്ടും. ഇതൊക്കെ ഇവിടെ 'ഷൊ' ക്കു വെച്ചിരിക്കുന്നതാ.

1.5 മില്യന്‍ ഒരു തരം
1.5 മില്യന്‍ രണ്ടു തരം
1.5 മില്യന്‍ മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു...

ഇതെന്താ കാളച്ചന്തയൊ?

ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍......... ഒരു ധോനിയെ വാങ്ങാമായിരുന്നു......
ഓ ഇനി 1.5 മില്യന്‍ മതിയാവുമൊ? അതൊ 12% സര്‍വീസ് റ്റാക്സും കൊടുക്കണൊ?

ഇന്നു വേണ്ട .. പിന്നെ എപ്പൊളെങ്കിലും വാങ്ങാം.
അല്ലെങ്കിലും ഒരെണ്ണം കൊണ്ട് കാര്യമില്ലല്ലോ.. ഒരു 11 എണ്ണമെങ്കിലും വേണ്ടേ..

എന്നാ ഞാനിറങ്ങുവാ.. അടുത്ത ചന്തക്കു കാണാം.

അറിഞ്ഞില്ലേ .. ബി.സി.സി.ഐയുടെ പേരു മാറ്റി.. - "Billionaires Controlling Cricket in India"!

Saturday, February 16, 2008

ക്രിക്കറ്റ് - ചില ചോദ്യങ്ങള്‍

"ക്രിക്കറ്റ് എന്നത് മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്" - ഇതു ഗ്യാലറികളില്‍ കാണാന്‍ കഴിയുന്ന പല പോസ്റ്ററുകളില്‍ ഒരെണ്ണമാണ്. ഈ ഒരു വാക്യം കൊണ്ടു തന്നെ നാം ഇന്ത്യക്കാര്‍ ക്രികറ്റിനെയും കളിക്കാരെയും ഏതു രീതിയിലാണു കാണുന്നതെന്നു മനസ്സിലാക്കാം. ജയിച്ചു വന്നാല്‍ മാലയും തോറ്റു വന്നാല്‍ ചപ്പലും കല്ലേറും.. ഇതൊക്കെ നമ്മുടെ ആരധന കൊണ്ടു തന്നെ. ഈ കളിയെ ഒരു വന്‍ ബിസ്സിനസ്സായി വളര്‍ത്താന്‍ സഹായിച്ചതും ഈ ആരാധന തന്നെ.

ഇപ്പോള്‍ ഏറ്റവും പുതിയ പരീക്ഷണമാണു 20-20 ലീഗ്. ഐ.പി.എല്ലും ഐ.സി.എല്ലും ഇനി വരാനിരിക്കുന്ന എല്ലാ എല്ലും വന്‍ വിജയമാകുമെന്നതിനു ഒരു സംശയവുമില്ല.. എന്നാല്‍ ഈ പുതിയ ലീഗുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇന്ത്യയെ ചെന്നൈയെന്നും, ഡെല്‍ഹിയെന്നും,മുംബൈയെന്നുമൊക്കെ വേര്‍തിരിച്ചുള്ള ഇത്തരം ലീഗുകള്‍ സാധാരണക്കാര്‍ എങ്ങനെ സ്വീകരിക്കും?

ക്രികറ്റ് കാണാന്‍ തുടങ്ങിയ സമയം മുതല്‍ സച്ചിന്‍ ഫോറടിക്കുന്നതു കണ്ടു കയ്യടിച്ചു ശീലിച്ച ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ ഇനിയും എന്തൊക്കെ കാണെണ്ടി വരും?
ചെന്നൈക്കു വേണ്ടി കളിക്കുന്ന ബ്രെറ്റ് ലീ മുംബൈക്കു കളിക്കുന്ന സച്ചിനെ ഔട്ട് ആക്കിയാല്‍ ചെന്നൈക്കാരന്‍ കയ്യടിച്ചു സന്തോഷിക്കുമൊ? തലേ ദിവസം ,സച്ചിന്‍ നെരത്തെ ഔട്ട് ആകണമെ എന്നു പ്രാര്‍ത്തിക്കുമൊ?

ദ്രാവിടും ഗാംഗുലിയുമൊക്കെ ഔട്ട് ആയാലും തങ്ങളുടെ ടീം ജയിക്കെണം എന്നവര്‍ക്കു ചിന്തിക്കാനാകുമൊ?
ഗില്‍ക്രിസ്റ്റ് സഹീറിനെ സിക്‌സടിച്ചിരുന്നെങ്കില്‍ എന്നു അവര്‍ സ്വപ്‌നത്തിലെങ്കിലും വിചാരിക്കുമൊ?

വര്‍ഷങ്ങളോളം ഇന്ത്യന്‍ കളിക്കാര്‍ക്കു വെണ്ടി മാത്രം പ്രാര്‍ത്തിച്ചിരുന്നവര്‍ ഇനി തങ്ങളുടെ ലോകല്‍ ടീമിനു വേണ്ടി അത്ര തന്നെ ആത്മാര്‍ഥതയോടെ , ആരാധനയോടെ കളി കാണാന്‍ ഇറങ്ങുമൊ?

ഇതൊക്കെ എന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍ മാത്രം.
ഇതു കൂടാതെ വെറെയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

കോടികള്‍ ആസ്ഥിയുള്ള ഇന്ത്യന്‍ ക്രികറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം പല കളിക്കാരുടെയും അന്താരാഷ്ട്ര കരിയര്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വെറും 40 ദിവസം 20-20 കളിച്ചാല്‍ 2 വര്‍ഷം രാജ്യതിനു വേണ്ടി കളിക്കുന്നതിനെക്കള്‍ കാശുണ്ടാക്കാമെന്നു വന്നാല്‍ പലരും 30 വയസ്സാകുംബോള്‍ കളി നിര്‍ത്തി ഇന്ത്യന്‍ ലീഗിലേക്കു മാറാന്‍ ഉള്ള സാധ്യത തള്ളി കളയാനാവില്ല.

ഇതും എന്‍റെ വെറും ഊഹം മാത്രം. എല്ലാം കാത്തിരുന്നു തന്നെ കാണാം.

Wednesday, February 13, 2008

"ഹനുമാന്‍.. സീതയെ കണ്ടൊ?"

എല്ലാം വളരെ പെട്ടന്നായിരുന്നു. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് കമ്മിറ്റി കൂടി, ഒരു കഥ തട്ടി കൂട്ടി, ആരൊക്കെ ഏതൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു തീരുമാനിച്ചു, റിഹേര്‍സലും ആരംഭിച്ചു. പുരാണ കഥയാണ്. ദാമോദരന്‍ കൊച്ചേട്ടന്‍ ഹനുമാനെ അവതരിപ്പിക്കും(മേക്കപ് ചിലവ് കുറക്കാമെന്നു കരുതി അല്ല). ബിജു രാമനെ അവതരിപ്പിക്കാമെന്നു ഉറപ്പിച്ചു പറഞു. സീതയായി ശരത്തിനെ പെണ്‍ വേഷം കെട്ടിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. ബാക്കി കഥാപാത്രങ്ങളെ ഓരോരുത്തരെ ആയി ഏല്‍പ്പിച്ചു. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി.രണ്ടു ദിവസം കഴിഞു ഉത്സവം തുടങ്ങി.എല്ലാം ഭംങ്ങിയായി മുന്നൊട്ടു പോകുന്നു.

നാടകത്തിനു സമയമായി. എല്ലവരും അവരവരുടെ സീന്‍ നന്നായി അഭിനയിച്ചു തകര്‍ക്കുന്നു.അടുത്തതായി ഹനുമാന്‍ ലങ്കയില്‍ നിന്നും ശ്രിരാമന്‍റെ അടുത്തെതുന്ന സീന്‍ ആണ്. ഹനുമാനു പറന്നിറങ്ങാനുള്ള എല്ലാ സംവിധാനവും റെഡി. ഗോപാലന്‍ കൊച്ചേട്ടനെ കയറു പിടിക്കാനായി സ്റ്റേജിന്‍റെ പിന്നിലിരുത്തി. കയറിന്‍റെ മറ്റെ അറ്റത്തു ദാമൊദരന്‍ ചേട്ടനെ(ഹനുമന്‍റെ വേഷം കെട്ടി) കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. സമയമാകുമ്ബോള്‍ ഗോപാലന്‍ കൊച്ചേട്ടന്‍ പതുക്കെ കയറു താഴ്ത്തി ഹനുമാന്‍ പറന്നിറങ്ങുന്ന പോലെ ആക്കുകയാണു പദ്ധതി.

സീന്‍ തുടങ്ങി. ആദ്യം കുറച്ചു നേരം രാമന്‍ വിഷമിച്ചു ഇരിക്കുന്ന ഒരു പാട്ടു സീനാണ്. പാട്ടു കഴിഞ്ഞു. ഇനി ഹനുമാന്‍ താഴേക്കു വരണം. ദാമോദരന്‍ കൊച്ചേട്ടന്‍ റെഡിയായി.പക്ഷേ താഴുന്നില്ല. കൊച്ചേട്ടന്‍ ഞെളിപിരി കൊണ്ടു.. ഇല്ല അനക്കമില്ല. രാമന്‍ ഒരേ ഡയലൊഗ്‌ രണ്ടു തവണ ആവര്‍ത്തിച്ചു.. "ഹനുമാന്‍ ഇനിയും വന്നില്ലല്ലൊ.."

ധിം! നൊടിയിടയില്‍ അതാ ഹനുമാന്‍ താഴെ.. എന്തായാലും രാമന്‍ ഡയലൊഗ്‌ പറഞു.. "ഹനുമാന്‍ .. സീതയെ കണ്ടൊ?"

"ഞാന്‍ സീതയെം കണ്ടില്ല ഒരു പു$@#@# കണ്ടില്ല.. ആ കയറു പിടിച്ച താ#$#$ കണ്ടാല്‍...." നടുവും തിരുമ്മി ഹനുമാന്‍റെ ഡയലൊഗ്‌ വന്നു!

ഷപ്പീന്നു നേരെ കയറു പിടിക്കന്‍ വന്ന ഗോപാലന്‍ കൊച്ചേട്ടന്‍ ഒന്നു മയങ്ങിയെന്നും ആരൊ തട്ടി വിളിച്ചപ്പൊള്‍ അറിയാതെ പിടി വിട്ടതാണെന്നും പിന്നീട്‌ അറിഞു.

Thursday, February 7, 2008

മോനൂ.. ചക്കരേ..

ഒരു കോളേജു കൊണ്ട് ഏറ്റവും ലാഭം തൊട്ടടുത്തു ചായ കട നടത്തുന്ന ചേട്ടനാണെന്നു പൊതുവെ ഒരു അഭിപ്രായമുന്ടു - ഞങ്ങളുടെ കോളേജിന്‍റെ കാര്യത്തില്‍ അതു വളരെ ശരിയാണു.

നല്ല തണുപ്പുള്ള ഒരു ഹൈറേന്ച് ആയിരുന്നതിനാല്‍ തണുപ്പു മാറ്റാന്‍ ചുണ്ടത്തു വെചു പുകക്കുന്ന സാധനങ്ങള്‍ക്കു നല്ല ചിലവായിരുന്നു. പിന്നെ മെസ്സിലെ ഭക്ഷണം വളരെ നല്ലതായിരുന്നതിനാല്‍ മിക്കവരും ചായ കട തന്നെ ഒരു മെസ്സാക്കിയിരുന്നു.

ഇഡലി ആണൊ ദോശ ആണൊ എന്നു തിരിച്ചറിയാന്‍ കഴിയാത്ത "ദൊഡലി" യും , ഫുട്ബോള്‍ ഗ്രൌണ്ടിലേ ഉരുളന്‍ കല്ലുകള്‍ പെറുക്കി എടുത്തു വെച്ചതുപോലെ ഇരിക്കുന്ന "ഉപ്പുമാവും" ഒക്കെ ആയിരുന്നു പ്രധാന വിഭവങ്ങള്‍.പലപ്പോഴും വെജ് എന്നു പറഞു നോണ്‍വെജ് കിട്ടിയിരുന്നു. പക്ഷെ ഇതിലെ നോണ്‍വെജ് ഇഴഞു നീങ്ങുമെന്നു മാത്രം(പുഴു എന്നു പറയും). ആദ്യമൊക്കെ ഓക്കാനിച്ചു എഴുന്നെറ്റു പോയവരൊക്കെ കുറെ കഴിഞ്ഞപ്പൊള്‍ ഇഴയുന്നവയെ സൈഡിലേക്കു മറ്റി വെച്ചു ബാക്കി കഴിക്കാന്‍ വരെ തുടങ്ങി.മുകളില്‍ പറഞ്ഞ കരണങ്ങളൊക്കെ കൊണ്ടു തന്നെ ക്ലാസ്സു കഴിഞ്ഞു വന്നാല്‍ മിക്ക ആണ്‍കുട്ടികളും ഐസ്സക്കെട്ടന്‍റെ കടയിലും പരിസരപ്രദേശങ്ങളിലും കാണപെട്ടിരുന്നു(വല്ലതും കഴിക്കണ്ടെ?).

ഇങ്ങനെ സ്ഥിരം സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ കുറച്ചു പേരുണ്ടായിരുന്നു. അതില്‍ എടുത്തു പറയണ്ട ഒരാളാണു സള്ളേജ്‌, എന്ന ഓമന പേരുള്ള, പെണ്‍കുട്ടികളുടെ ഹരമായിരുന്ന(ഇതു അവനെ ഒന്നു സുഖിപ്പിക്കാന്‍!) ഒരു യുവ കോമളന്‍.വില്‍സ്സ് ഇല്ലെങ്കില്‍ ബീടി എങ്കിലും നിര്‍ബന്ധമായിരുന്നു കക്ഷിക്ക്‌. (അതും ഇല്ലെങ്കില്‍ പേപ്പര്‍ ചുരുട്ടി കത്തിക്കും എന്നു അവന്‍റെ റൂം മേറ്റ്‌ പറഞു കേട്ടിട്ടുണ്ട്‌).പിന്നെ അതിന്‍റെ കൂടെ ഒരു കട്‌ലേറ്റ്‌,നാലു ദൊശ,ഒരു നാരങ്ങാ വെള്ളം, ഒരു വെട്ടു കേക്ക്‌ തുടങിയ ചെറിയ ഐറ്റംസ്‌ വേറെ.

എന്തായാലും ഞങ്ങളുടെ ഈ ചെറിയ യാത്രകളില്‍ പല രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
ഒരിക്കല്‍ ഞങ്ങള്‍ നടന്നു കൊണ്ടിരിക്കുംബോള്‍ അതാ എതിരെ വരുന്നു അഡ്മിനിസ്റ്റ്റേറ്റീവ്‌ ഓഫീസറുടെ മകന്‍ - മൂന്നാം ക്ലാസ്സിലാണെങ്കിലും നാക്ക്‌ എം.എ ക്കാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.
അതൊന്നും കാര്യമാക്കാതെ സള്ളേജ് ഗോദയിലേക്കിറങ്ങി - "മോനൂ ചക്കരെ , എന്നാ ഉണ്ടെടാ.. "
ഒട്ടും താമസിയാതെ മറുപടി വന്നു ..
"പോടാ പട്ടി"..
പിന്നീടു ആ മുഖത്തുണ്ടായ ഭാവങ്ങള്‍ വാകുകള്‍ കൊണ്ട്‌ വര്‍ണ്ണിക്കന്‍ പ്രയാസമാണ്. ഈ കഥ കോളേജു മുഴുവന്‍ പാട്ടായെന്നുള്ളതു വേറൊരു സത്യം.

Wednesday, February 6, 2008

മ്യൂനിച്ച് ദുരന്തം



1958, ഫെബ്രുവരി ആറാം തിയതി മ്യൂനിച്ചിലെ വിമാനതാവളത്തില്‍ "British European Airways -Flight 609" പറക്കാനുള്ള മൂന്നാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ടു അടുത്തുള്ള വീടിനു മുകളില്‍ പതിക്കുംബോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതു "ബസ്‌ബി ബേബ്‌സ്‌" എന്നു അറിയപ്പെട്ടിരുന്ന മാഞ്‌ചസ്റ്റെര്‍ യുണൈറ്റട്‌ ഫുട്‌ബോള്‍ ടീമും , ജേര്‍ണലിസ്റ്റുകളും ആയിരുന്നു. 44 പെരുണ്ടായിരുന്നതില്‍ 23 പേരും ഇതെ തുടര്‍ന്നു മരണമടഞു. ഇതില്‍ 8 പേര്‍ യുണൈറ്റടിന്‍റെ കളിക്കാരായിരുന്നു.
ദുരന്തത്തിനു ശേഷം ടീമിനെ പുതുക്കി പണിത മനേജര്‍ മാറ്റ് ബസ്‌ബി 1968 -ല്‍ യൂറോപ്പിയന്‍ കപ്പ്‌ നേടിക്കൊണ്ടു യുണൈറ്റെടിനെ വീണ്ടും ഒന്നാം നിരയിലേക്കെത്തിച്ചു.
ഇന്നു ചരിത്രപ്രധാനമായ ആ ദുരന്തം നടന്നിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ "ബസ്‌ബി ബേബ്‌സ്‌" നെ ഓര്‍മ്മിക്കാന്‍ ഒരു പോസ്റ്റ്.

ബി-ടെക്ക് എന്ന നാലു വര്‍ഷം - 1

2001 ല്‍ കുറെയധികം സ്വാശ്രയ എഞ്ജിനിയറിങ് കോളേജുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിലൊരെണ്ണത്തില്‍ എനിക്കും കിട്ടി ഒരു അഡ്മിഷന്‍. 10 കഴിഞ്ഞു പഠിക്കാനായി തിരുവനതപുരത്തേക്കു പറഞു വിട്ടെങ്കിലും എന്ട്രന്‍സ്‌ കോചിങ് ക്രിക്കറ്റ് ഗ്രൌണ്ടിലും , ക്ലാസ്സിന്‍റെ ഒടുവിലത്തെ ബെഞ്ജിലെ പൂജ്യം വെട്ടു കളിയിലുമൊക്കെ ആയി ഒതുങ്ങിയപ്പൊള്‍ , റാങ്ക് എന്നു പറയുന്ന സംഭവം നാലക്കം കടന്നു സാമാന്യം മുന്നോട്ടു പോയി. ഈ ചെറു പ്രായത്തിലെ ലോണ്‍ ഒന്നുമെടുത്തു തലയില്‍ വെക്കണ്ടാ എന്നു കരുതി ആ വഴിക്കു ചിന്തിച്ചില്ല. പിന്നെ രണ്ടും കല്പിച്ചു കൌന്‍സലിങിനു പോയി. അവിടെ ചെന്നപ്പൊള്‍ എനിക്കും കിട്ടിയില്ലേ ഒരു സീറ്റ്.. സന്തോഷമായി.

അങനെ വളരെ അധികം പ്രതീക്ഷകളോടെ എന്‍ജിനിയേറിങ് പഠനം ആരംഭിക്കുകയായി. ഇനി ഉഴപ്പാനൊന്നും ഞാനില്ല.. വെല്ലതുമൊക്കെ പഠിച്ചു നല്ല ജോലി വാങ്ങണം എന്നൊക്കെ വിചാരിച്ചാണു കോളേജിലേക്കു കാലു എടുത്തു കുത്തിയതു.. എടുത്തു കുത്തിയില്ല അതിനു മുന്നെ വന്നു ആദ്യത്തെ അടി.. ഒന്നാം വര്‍ഷം എല്ലാവര്‍ക്കും ഒരെ സിലബസ്.. എല്ലാവരെയും കൂടി പിടിച്ചു 3 ബാച്ചാക്കി. അതിലൊരെണ്ണം ബോയ്സ് ഒണ്‍ളി.. അതില്‍ ഞാനും. എല്ലാം തീര്‍ന്നില്ലെ!


ഗേള്‍സില്ലാത്തതില്‍ നിരാശ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ കൊണ്ടതൊക്കെ മാറി.. കാരണം പഠിത്തം ഒട്ടും നടന്നില്ലന്നു മത്രമല്ല.. റബര്‍ ബാന്‍റ്റ് കൊണ്ടു ബുള്ളറ്റടിക്കുക, സാറു ബോര്‍ഡിലെഴുതുന്ന സമയം നോക്കി അങ്ങോട്ടുമിങ്ങോട്ടും ചോക്കെറിഞ്ഞു കളിക്കുക , "ഗെറ്റ് ഔട്ട്" മേടിക്കുക , കടലാസു വിമാനം പറത്തുക, വലുതും ചെറുതുമായ പല തരം പ്രാണികളെ കൊണ്ടു വന്നു ക്ലാസ്സിനുള്ളില്‍ പറത്തുക , അസ്സൈന്‍മെന്‍റ്റ് വെക്കാതിരിക്കുക തുടങിയ കലാപരുപാടികളില്‍ ഉന്നത നിലവാരം പുലര്‍ത്തുവാന്‍ ഞങ്ങളില്‍ പലര്‍ക്കും സാധിച്ചു.

ഇതിന്‍റെ ഫലമായി മെമ്മൊ, സസ്പെന്‍ഷന്‍, എക്സ്പ്ളനേഷന്‍ തുടങിയ സാധനങ്ങള്‍ പല നിറതിലും വലുപ്പത്തിലും ഒക്കെ ആയി പലരുടെ കയ്യിലും വന്നും പൊയീമിരുന്നു.

അങ്ങനെ ഇരിക്കെ പരീക്ഷയുടെ തിയതി നിശ്ചയിക്കപ്പെടുകയും പെട്ടന്നു തന്നെ എല്ലാവരും നല്ല കുട്ടികളായി പഠിക്കാനിരിക്കുകയും ചെയ്തു എന്നാണു പുറമെ അറിയപ്പെടുന്നതു.. കുറച്ചൊക്കെ സത്യമാണു.
പരീക്ഷ കഴിഞ്ഞു.. അടുത്ത സെമസ്റ്ററില്‍ എല്ലവരും പല ബ്രാന്‍ജിലേക്ക്‌.. വീണ്ടും ഗേള്‍സിന്‍റെ കൂടെ ഇരുന്നു പഠിക്കാന്‍ അവസരം ഒരുക്കിതന്ന കോളേജ് മാനേജ്മെന്‍റിണോടു നന്ദി പറഞുകൊണ്ടു എല്ലാവരും സന്തോഷത്തോടെ അവരവരുടെ ക്ളാസ്സുകളിലേക്ക്‌..


പക്ഷെ പിന്നീടങ്ങോട്ട് അന്തരീക്ഷം മാറി. പുതിയ സാറുമ്മാരെത്തി. "നിന്നെ ഒക്കെ ശരിയാക്കിത്തരാമെട" എന്ന ഭാവവുമായി അവര്‍ കോളേജിനുള്ളിലൂടെ നടന്നു തുടങി. ഹൊ!. പിന്നീടങ്ങോട്ടൊരു പ്രകടനമായിരുന്നു..
രാവിലെ കടുവ(ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്നതു, സ്വഭാവം തന്നെ കാരണം) ക്ളാസ്സിലേക്കു വരുന്നു.. ബുക്കെടുക്കുന്നു.. ബോര്‍ഡിലു വരക്കുന്നു.. ഇടക്കു ആരെയൊ നോക്കി "കൈ തഴ്ത്തി ഇടടൊ" ,"എന്താടൊ ചിരിക്കുന്നെ?" "നാളെ ഇതിന്‍റെ ഉത്തരം ഒരു 100 തവണ എഴുതിക്കൊണ്ടു പോരെ" തുടങ്ങിയ സ്കൂളിലെ ഡയലോഗുകള്‍ ഒക്കെ വന്നു തുടങി. പെണ്‍കുട്ടികളെ കരയിപ്പികുക, ചൊദ്യം ചോദിച്ചു വടിയാക്കുക തുടങിയ കലാപരിപാടികള്‍ വേറെയും.


ചുരുക്കം പറഞ്ഞാല്‍ വര്‍ഷങ്ങളായി തെറ്റിക്കാതെ ചെയ്ത ഒരെ ഒരു നല്ല കാര്യം(ടീച്ചര്‍മാരെ ബഹുമാനിക്കുക) കൂടി ഇവര്‍ ഇല്ലാതാക്കി.

Monday, February 4, 2008

എന്‍റെ മലയാളം ടീച്ചര്‍ക്ക്‌..

മലയാള ഭാഷയേയും കൃതികളേയും സ്നേഹിക്കന്‍ പഠിപ്പിച്ച എന്‍റെ മലയാളം ടീച്ചര്‍ക്‌ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു..
ഉറൂബിന്റെ "മിണ്ടാപെണ്ണ്" വെട്ടൂര്‍ രാമന്‍ നായരുടേ "പുരി മുതല്‍ നാസിഖ്‌ വരെ" ബി.കല്യാണിയമ്മയുടെ "വ്യാഴവട്ടസ്മരണകള്‍" തുടങിയ സിലബസിലുള്ള പുസ്തകങള്‍ വളരെ ആത്മാര്‍ഥതയൊടെ പഠിപ്പിക്കുകയും,"ഗോവര്‍ധന്റെ യത്രകള്‍", "രണ്ടാം ഊഴം" "കൊച്ചു കൊച്ചു ഭൂകമ്ബങ്ങള്‍" തുടങി അനേകം സിലബസില്‍ ഇല്ലാതപുസ്തകങള്‍ ടീച്ചര്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നു വായിചു കേള്‍പ്പിക്കുകയും ചെയ്തിട്ടുള്ളതു ഞന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.(ഞങ്ങളെ ഭയങ്കര വിശ്വാസമായിരുന്നതിനാല്‍ പുസ്തകങ്ങള്‍ കയ്യില്‍ തന്നു വിട്ടിരുന്നില്ല)

പഠിക്കുന്നതിന്റെ ഭാഗമായിട്ടു ടീച്ചര്‍ അന്നു എല്ലാവരെയും കൊണ്ടു കഥയും കവിതയും ഒക്കെ എഴുതിച്ചിരുന്നു.എഴുതിയതു മുഴുവനും ചവറായിരുന്നുവെങ്കിലും അതു മുഴുവനും വായിക്കുകയും തെറ്റുകള്‍ തിരുതുകയും ചെയ്യാനുള്ള ക്ഷമ ടീച്ചര്‍ക്കുണ്ടായിരുന്നു. അന്ന്‌ അതൊന്നും വലിയ കാര്യമായി തൊന്നിയില്ല. പക്ഷെ ഇന്നു മലയാളതില്‍ ചവറാണെങ്കിലും ഇത്രയെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുന്നത്‌ പണ്ട്‌ ടീച്ചര്‍ എഴുതിപ്പിചതിന്റെയും പ്രോല്സാഹിപ്പിച്ചതിന്റെയും ഒക്കെ ഫലമായിട്ടണെന്നു ഞാന്‍ വിശ്വസിക്കുന്നു.

സാധാരണ ഇങ്ലീഷ്‌ മീടിയം കുട്ടികളെ പോലെ പരീക്ഷക്കു മാര്‍ക്കിനുവേന്ടി മാത്രം ആകരുതു നിങളുടെ വായന എന്നു ടീച്ചര്‍ പറയുമായിരുന്നു.തുടര്‍ന്നും മലയളം വായിക്കെണമെന്നും എഴുതണമെന്നും ഒക്കെ ടീച്ചര്‍ പറഞിരുന്നെങിലും എഞിനീയര്‍ ആകനുള്ള കഠിനമായ പരിശ്രമത്തിനിടെ അതിനൊന്നും സാധിച്ചില്ല(വളരെ കഠിനമായ പ്രയത്നമായിരുന്നു എന്നു എനിക്കു മാത്രമല്ലെ അറിയുള്ളു).ഒടുവില്‍ ജോലി ഒക്കെ ആയി കഴിയുമ്ബൊള്‍ സമയമ്ണ്ടാകും അപ്പൊള്‍വായിക്കാം എന്നൊക്കെ കരുതിയെങ്കിലും നൈറ്റ്‌ ഷിഫ്റ്റും , ഒരിക്കലും തീരാത്ത കുറെ പ്രോജെക്റ്റുകളും ഒക്കെ ആയപ്പൊള്‍ അതും നടന്നില്ല..ഇപ്പൊള്‍ വളരെ കഷ്ട്ടപ്പെട്ടാണെങ്കിലും(ഓഫീസില്‍ ഇരുന്നു വായിക്കുന്നതു കഷ്ട്ടപ്പടാണു) മലയാളം ബ്ലോഗുകള്‍ വായിക്കറുന്ട്‌, വായിച്ചു കഴിയുമ്ബോള്‍ എഴുതണമെന്നു തോന്നും.പിന്നെ പണ്ടെഴുതിയിരുന്നതു പോലെ തന്നെ ചവറുകള്‍ വീണ്ടും എഴുതും. അങനെ ഞാനെഴുതുന്നതു ആരെങ്കിലുമൊക്കെ വായിക്കുകയും , കമന്‍റീടുകയും ഒക്കെ ചെയ്യുന്നതു കാണുമ്ബോള്‍ മനസ്സില്‍ സന്തോഷം തോന്നും. അങ്ങനെ ഈ മലയാള ബ്ലൊഗിന്റെ ലോകത്തു ഞാനും ഇങനെ ജീവിച്ചു പോകുന്നു.

പിന്നീടു പലതവണ സ്കൂളില്‍ പോയിരുന്നുവെങ്കിലും ടീച്ചര്‍ അവിടെ നിന്നും പോയിരുന്നതിനാല്‍ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല.ഒരു പക്ഷെ നേരില്‍ കണ്ടാല്‍ ഇതൊന്നും പറയുവാന്‍ സാധിക്കില്ല. അതുകൊന്ടുതന്നെ എവിടെയെകിലും വെച്ചു എന്നെങ്കിലും ടീച്ചറിതു കാണും എന്ന പ്രതീക്ഷയോടെ ഒരിക്കല്‍ കൂടി മലയാള ഭാഷയെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിനു ആത്മാര്‍ഥമായി നന്ദി പറഞുകൊള്ളുന്നു.

Saturday, February 2, 2008

ബ്ലോഗാക്ഷേപം - ഒരു പ്രധിഷേധം!

താഴെ പറഞിരിക്കുന്ന കാര്യങളും കഥാപാത്രങളും തികച്ചും സാങ്കല്പികം മാത്രമാണു. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.. ഇനി മറിച്ചു തൊന്നിയാല്‍ അതു നിങള്‍ മലയാളത്തില്‍ ബ്ലോഗാത്തതു കൊണ്ടാണു.


പണ്ടു പണ്ട് കേരളതില്‍ ഒരു ചരിത്രപ്രസിദ്ധമായ പ്രസിദ്ധീകരണമുന്ടായിരുന്നു . അതു വായിക്കാന്‍ ലക്ഷക്കണക്കിനു ജനങള്‍ ഉണ്ടെന്നു അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിച്ചു പോന്നു. പക്ഷെ സത്യം ഒരു നാള്‍ അവരും തിരിച്ചറിഞു - ഇതൊന്നും ആരും വായിക്കില്ല.. എല്ലാവരും ബ്ലോഗ് എന്നു പറയുന്ന ഒന്നിന്റെ പിന്നാലെ ആണു.
അതെ മലയാളികളും ബ്ലൊഗ് തുടങിയിരിക്കുന്നു.. ഇനി ഇപ്പൊള്‍ തങള്ക്കു രക്ഷയില്ല. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ.. അങനെ അവര്‍ തീരുമാനിച്ചു.. മലയാളം ബ്ലോഗിനെ അടിച്ചമര്‍ത്തുക.. അതിനായി അവര്‍ ഒരു ചാരനെ ബ്ലോഗിലേക്കയച്ചു..
ചാരന്‍ വലിയ പുലി ആയിരുന്നു(എന്നാണു സ്വയം പരിചയപ്പെടുത്തിയതു). വിമര്‍ശനം, നിരൂപണം, കഥാ രചന തുടങിയവയില്‍ അപാര കഴിവും പരിചയവും ഒക്കെ ഉള്ള ആളാണു. പക്ഷേ പോസ്റ്റുകള്‍ വന്നു തുടങിയപ്പോളേക്കും ബ്ലോഗിലുള്ളവര്‍ക്കു കാര്യം പിടികിട്ടി - അക്ഷരങളേ ജാലകതിനകത്തുകൂടി ഒന്നു ഒളിഞുനോക്കിയിട്ടെങിലും ഉന്ടൊ എന്നു സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്തുകള്‍.. ആരും അങൊട്ടെക്കു തിരിഞു നോക്കനൊന്നും പൊയില്ല. തന്നെ ആരും വകവെക്കുന്നില്ലെന്നും തന്റെ പുലി സ്റ്റാറ്റസ് കിട്ടുന്നില്ലെന്നും മനസ്സിലായ ചാരനു കലി വന്നു. അവിടെ കിടന്നു പല കോപ്രായങളും കാട്ടി.. എന്നിട്ടും രക്ഷയില്ല.. അവസാനം ഒരു വഴി കണ്ടു പിടിച്ചു.. ബ്ലോഗിന്റെ പ്രസിദ്ധിയെ കുപ്രസിദ്ധി ആക്കി മാറ്റുക.. അതിനായി തിരികെ തന്റെ പഴയ തട്ടകതിലെക്കു പൊയി അവിടെ ബ്ലോഗിനെയും അതില്‍ സജീവമായി പങ്കെടുക്കുകയും കഴിവുള്ളവരുമായവരെയും പറ്റി മോശമായി ചിത്രീകരിച്ചു ഒരു കാച്ചങു കാച്ചി.. താന്‍ ബ്ലോഗാന്‍ ചെന്നപ്പൊള്‍ മൈന്‍ട്‌ ചെയ്തില്ലന്നു പറയാന്‍ പറ്റില്ലല്ലൊ.. അതുകൊന്ടു തന്നെ അസഭ്യം പറഞൂന്നും അവിടെ ഉള്ള കവിതക്കും കഥക്കുമൊന്നും ഒരു നിലവാരവും ഇല്ലെന്നുമൊക്കെ പറഞൊരു കാച്ച്...
പിന്നീടെന്തുണ്ടായി? കരിന്ബിന്‍ തോട്ടതില്‍ ആന കയറിയതു പോലെ ആയി എന്നു പറയാം.. ഇപ്പോള്‍ ബ്ലോഗ് പോയിട്ടു ' ബ്ലൊ' കെട്ടാല്‍ തന്നെ മൂപ്പര്‍ക്കു ഞെട്ടലാണു..

മലയാളം ബ്ലോഗിനെ മനസ്സിലാക്കെണമെങ്കില്‍ മിനിമം ബ്ലോഗെന്താണെന്നു മനസ്സിലാക്കാനുള്ള സെന്‍സുണ്ടാവണം, സെന്‍സിറ്റീവിറ്റി ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണമ്.. അല്ല പിന്നെ!!

Thursday, January 31, 2008

ബീഫ് ഫ്രൈക്കു വേണ്ടി ഒരു യാത്ര!

"എന്തു കഴിക്കണം എന്നു ചൊദിക്കുമ്ബൊള്‍ പൊറൊട്ടയും ബീഫ് ഫ്രൈയുമെന്നു പറഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പൊള് ഒരു ബീഫ് ഫ്രൈയുടെ മണം എങ്കിലുമടിച്ചാല് മതിയെന്നയിരിക്കുന്നു. ഇതെല്ലാം ആ എംടി എന്നു സ്വയം വിളിക്കുന്ന പണ്ടാരകാലന്റെ പ്രാക്കാണ്.

നാലു നേരവും ബീഫ് ഫ്രൈ കിട്ടിയാല് സന്തൊഷം എന്നു കരുതിയാണു ഞാന് നടന്നിരുന്നതു. ആ എന്റെ മൂന്നു പ്രധാന ശത്രുക്കളായിരുന്നു ശ്രീജുമോനും(മറ്റെ പേരു പറഞ്ഞാല്‍ അവന്‍ എന്നെ തല്ലും), തടിയനും, എംടി യും. ശ്രീജുമോനു എതു സമയവും ദോശ മതി.. പണ്ടാരമടങാനായിട്ടു ഈ ദോശ കണ്ടുപിടിച്ചതാരണാവൊ? തടിയനു പിന്നെ അസൂയ.. അവനു തടി കാരണം കഴിക്കാന് പറ്റാത്തതിനു അവന് എന്നെക്കൊന്ടും തിന്നാന് സമ്മതിക്കില്ല.. ദുഷ്ടന്.. അവന് എന്നെ കൊന്ടു ബലമായി വെജിറ്റേറിയന് കഴിപ്പിച്ചു - പരമ ദുഷ്ടന്‍.എംടി ക്കു അഹങ്കാരം അല്ലാതെന്ത..
ഇതൊക്കെയാണെങ്കിലും ബീഫ് ഒക്കെ കഴിചു അവിടെ സുഖമായിരുന്ന ഞാനാ... ഇപ്പൊള് ബീഫ് കന്ടിട്ടു ഒന്നര മാസമായി :(ബോംബെയിലു വന്നിട്ടു ബീഫ് ചോദിച്ചല് നാട്ടുകാരു തല്ലുമെന്ന ഇവിടെ ഉള്ളവര് പറയുന്നെ.. പേടി കാരണം ഞാന് ചൊദിക്കനൊന്നും നിന്നില്ല.

അങനെ ഇരിക്കെ ഓഫീസിനടുത്തു ഒരു മലയാളി ഹോട്ടെലുണ്ടെന്നും അവിടെ ബീഫ് കിട്ടുമെന്നും ചില മലയാളി സ്നേഹിതന്‍മാര്‍ പറയുകയുണ്ടായി. പിന്നീടുള്ള ദിവസങളില്‍ എന്തു ത്യാഗം സഹിചും ബീഫ് കഴിക്കെണം എന്നുള്ള ചിന്തയുമായി നടന്നതിനാല്‍ ഉറക്കം പൊലും എന്നെ വിട്ടു പോയിരുന്നു. പക്ഷെ സാധാരണ ദിവസവും ഉച്ചക്കത്തെ ഷിഫ്റ്റ് ആയതിനാല്‍ പുറത്തുനിന്നും കഴിക്കാന്‍ തരമില്ലയിരുന്നു.ഒടുവില്‍ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി - ഒരു ശനിയാഴ്ച്ച.. ജോലി ഉണ്ടു പക്ഷെ മെസ്സില്‍ ഭക്ഷണം ഇല്ല. രാവിലെ നേരത്തെ വന്നു.. ജോലി ഒക്കെ ചെയ്തുന്നു വരുത്തി ഉച്ചയാവാന്‍ കാത്തിരുന്നു.

ഉച്ചയായപ്പൊള്‍ നേരെ താഴെ ചെന്നു ഓട്ടൊ പിടിച്ചു.. നേരത്തെ സ്ഥലപേരൊക്കെ ചോദിച്ചു വെച്ചിരുന്നതിനാല്‍ കുഴപ്പമില്ലതെ അവിടെ എത്തി.. ദാ കിടക്കുന്നു.. കയ്യില്‍ ചെയിഞ്ജില്ല!! ആകെ ഉള്ള 100 രൂപ മടിച്ചു മടിച്ചു ഓട്ടോകാരനു നീട്ടി.. തിരിച്ചു അയാള്‍ ഒരു നോട്ടം -- ഹൊ.. ഈ നാട്ടില്‍ 100 രൂപ കൊടുക്കുന്നതു കുറ്റമാണോന്നു ഞന്‍ ഒരു നിമിഷം ചിന്തിച്ചുപൊയി.. ഇവനൊക്കെ എവിടുന്നു വരുന്നെന്നൊ മറ്റൊ അയള്‍ ചൊദിച്ചു.. ചൊദ്യം ഹിന്ദിയിലായതു എന്റെ ഭാഗ്യം(മനസ്സിലായില്ല) . തിരിചു പറയാന്‍ എനിക്കര്റിയാന്‍ വയ്യാഞിട്ടല്ല.. പിന്നെ എന്തിനാ വെറുതെ മറുനാട്ടില്‍ വന്നു ഓട്ടോകാരുടെ തല്ലു കൊള്ളുന്നതെന്നോര്‍ത്തിട്ടാണു..
ഏതയാലും ബീഫ് കഴിക്കാമല്ലൊ എന്നു കരുതി എല്ലം ക്ഷമിച്ചു.(പിന്നെ അല്ലെങ്കില്‍ ഇപ്പൊ അങു ഒലത്തിയേനെ!). അടുത്തുള്ള കടയില്‍ നിന്നും രണ്ടു 50 വാങി കൊടുത്തു.. അയാള്‍ അയാളുടെ കയ്യിലുള്ള ചില്ലറ നുള്ളി പറക്കി തിരികെ തന്നു.
ആങനെ മലയാളി ഹോട്ടലില്‍ പ്രവേശിച്ചു. എന്നെ കണ്ടപ്പൊളെ അവിടുതെ ചെക്കനു മനസ്സിലായെന്നു തോന്നുന്നു.. കേരളത്തീന്നു കുറ്റീം പറിചിറങിയതാണെന്നു അവന്‍ മലയാളതില്‍ ചോദിച്ചു തുടങി - കഴിക്കാന്‍ എന്തു വെണം? സംശയമെന്ത.. പൊറോട്ടയും ബീഫ് ഫ്രൈയും.. ഞാന്‍ ഉത്തരം നല്‍കി. ഫ്രൈ ഇല്ല കറിയെ ഉള്ളു.. ആഹ് കറി എങ്കില്‍ കറി ഉള്ളതു ഇങു എടുക്ക്‌.
അങനെ മാസങള്ക്കു ശെഷം ബീഫ് ഒക്കെ കൂട്ടി സുഖമായി കഴിചു. എന്നിട്ടു തിരിചിറങി നൊക്കുമ്ബൊള്‍ അതാ കിടക്കുന്നു ആ പഴയ ഓട്ടൊകാരന്‍ തന്നെ. ഇത്തവണ എന്തു പേടിക്കാന്‍ 50 രൂപ കയ്യിലുന്ടല്ലൊ.. ഞന്‍ കയറി ഇരുന്നു.. അയാള്‍ ഒരു ചിരി ഒക്കെ പസ്സാക്കി ഓട്ടോ മുന്നൊട്ടെടുത്തു..

തിരികെ ഓഫീസില്‍ എത്തി.. ഓട്ടൊകാരനു 50 രൂപ കൊടുത്തു.. ഞാന്‍ ഞെട്ടി - വീന്ടും അതെ നോട്ടം.. ദൈവമെ ഇതെന്തു പരീക്ഷണമാണു? .. അയാള്‍ എന്തൊക്കെയൊ ഹിന്ദിയില്‍ പറയുന്നുന്ടു.. തന്നോടല്ലേടൊ കുറചു നേരം മുന്പു ചില്ലറ ഇല്ലെന്നു പറഞതു എന്നൊക്കെ അയാള്‍ പറയുന്നുന്ടെന്നു മനസ്സിലായി.. പിന്നെ ഒന്നും നോക്കിയില്ല.. നേരെ സെക്യുരിറ്റിയുടെ അടുത്തേക്കോടി.. ചില്ലറ വാങി അയാള്‍ക്കു കൊടുത്തു.. പണ്ടാരമടങാന്‍ ബീഫ് തിന്നാന്‍ ഇത്രയും കഷ്ടപ്പാടോ?

അങനെ ബീഫ് തിന്നാനുള്ള എന്റെ ആഗ്രഹം സഫലമായി :-)


മുംബൈയില്‍ വന്നിട്ടു ഇത്രയും നാളിനു ശെഷം ബീഫ് കഴിക്കാന്‍ പറ്റിയതിലുള്ള സന്തോഷം കൊണ്ടാണു ഇതെഴുതിയതു. വായിക്കുന്നവര്‍ ക്ഷമിക്കുക.

Friday, January 25, 2008

അപ്രൈസല്‍ - ഒരു റിയാലിറ്റി 'ഷൊ'

വെല്‍കം ടു ദി അപ്രൈസല്‍ ഷൊ...

ആദ്യം നമുക്കിന്നത്തെ ജട്ജസിനെ പരിചയപ്പെടാം..
എന്നതെയും പൊലെ ഇന്നും വെറെ പണി ഒന്നുമില്ലാതതു കൊന്ടു മൈക്കല്‍ ജയരാമന്‍ സര്‍ ഇന്നും നമ്മൊടൊപ്പം.. ഗിവ് ഹിം എ ബിഗ് ഹാന്റ്...

കുതികാല്‍വെട്ടലിന്റെ ആശാനായ ഷാജന്‍ സര്‍.. ഗിവ് ഹിം എ ബിഗ് ഹാന്റ്...
ദീദിക്കു പകരം ഇന്നു 'പിന്നില്‍കുത്തു ചന്ദ്രന്‍' സര്‍ നമ്മോടൊപ്പം..
ഗിവ് ഹിം എ ബിഗ് ഹാന്റ്...

പിന്നെ ഇന്നത്തെ നമ്മുടെ സ്പെഷിയല്‍ ഗൊസ്റ്റ് സൊറി ഗെസ്റ്റ് വല്‍സന്‍ സര്‍. നിങള്‍ക്കരിയാം ഈ മെഘലയില്‍ 125 വര്‍ഷത്തെ പരിചയമുള്ള ആളാണു വല്‍സന്‍ സര്‍.
ഗിവ് ഹിം എ ബിഗ് ഹാന്റ്...

ജട്ജെസ് കണ്ണാടികൂടിനകതു കയറി കഴിഞു. ഇന്ന് ആരുടെ അപ്പ്രൈസലാണു കുളമാക്കന്‍ കിട്ടാന്‍ പൊകുന്നതെന്നറിയാന്‍ അവര്‍ അക്ഷമരായി കാത്തിരിപ്പു തുടരുന്നതിനിടയില്‍ അതാ വരുന്നു ആദ്യത്തെ കണ്ടെസ്ട്‌റ്റന്റ് - ജയ്‌മോന്‍

ഗിവ് ഹിം എ ബിഗ് ഹാന്റ്...
ദിവസവും രാവിലെ എട്ടരക്കു വരുകയും, ഒരിക്കല്‍ പൊലും വൈകുന്നെരം 6 മണിക്കു പുറത്തിറങാന്‍ കഴിഞിട്ടില്ലത്തതുമായ ഒരാളണു ജയ്‌മോന്‍. ഇറങണമെന്നാഗ്രഹമില്ലാഞിട്ടല്ല - പറ്റാഞിട്ടാണു.
അതിനു ആ പാവത്തിനെ കുറ്റം പറയന്‍ പറ്റില്ല. രാവിലെ വന്നാല്‍ ഉച്ച വരെ പണി ഒന്നും കാണില്ല.. അതിന്റെ അര്‍ഥം പിന്നെ അങൊട്ടു പണി ആണെന്നല്ല..

ഒരു 3 മണി ആകുംബോള്‍ മൈക്കല്‍ ജയരാമന്‍ വിളിക്കും "തള്ളെ എന്തിരപ്പി നി അവിടെ കാട്ടികൂട്ടെണതു?"
"സര്‍, ഞാന്‍ അതു ആ മൊടിയൂളിന്റെ കോടിങ്..." ജയ്‌മോന്‍ പരുങി.
"ഓ എന്തിരെങിലും കാണിക്ക്‌ മറ്റെന്നാള്‍ റിലീസുള്ളതാ.. അറിയാലൊ?"
ശെരിക്കുമുള്ള റിലീസ് ടേറ്റ് 2 ആഴ്ച കഴിഞ്ഞാണെന്നു ജയ്‌മോനുന്ടൊ അറിയുന്നു.. അവന്‍ രാത്രി മുഴുവന്‍ ഇരുന്നു ഒരുവിധം ഒപ്പിച്ചെടുക്കാം എന്നു വിചാരിചു തിരിച്ചു പൊരും. പോകുന്ന വഴി അതാ അടുത്തയാള്‍ - ഉസ്താദ് ഷാജന്‍ !
അര്‍ദ്‌ധരാത്രിയില്‍ കുട പിടിക്കുന്ന ഇയളെന്തിനാണൊ നട്ടുച്ചക്കു വിളിക്കുന്നെ? ജയ്‌മോന്‍ അവിടേക്കു നീങി.
ജയ്‌മോന്‍ ഭവ്യതയൊടെ അവിടെ നിന്നു..

"ജയ്‌മോന്‍, യു ആര്‍ ദി മാന്‍ ഓഫ് ദി പ്രൊജെക്റ്റ്.."

"സര്‍?"

"നി പ്രൊജെക്റ്റിലെ പുലി ആണെന്നു, ഇങ്ലീഷ് ഇമ്പ്രൂവ്‌ ചെയ്യെണം കെട്ടൊ"

"ശെരി സര്‍"..

"പിന്നെ ഈ രന്റു സ്ക്രിപ്റ്റും കൂടെ ഒന്നു ചെയ്തെക്കു.. വൈകിട്ടു ഒരു 6 മണിക്കു കിട്ടിയാല്‍ മതി... എന്നല്‍ പൊയികൊളു "

അങനെ വെറുതെ ഇരുന്ന ജയ്‌മോന്‍ 3 മിനിട്ടു കൊന്ടു 2 ദിവസത്തെക്കുള്ള പണി ഒപ്പിച്ചെടുത്തു.. പാവം കഴിഞ ജന്മത്തില്‍ വെല്ല ഹിറ്റ്ലറൊ മറ്റൊ ആയിരുന്നിരിക്കും.

ഇനി നമുക്കിന്നത്തെ പരുപാടിയിലെക്കു കടക്കാം.. ജട്ജസ് പ്ലീസ്...
പിന്നില്‍കുത്തു ചന്ദ്രന്‍ ആണു ആദ്യം സംസാരിചതു.." ഇന്നു നല്ല കിടിലന്‍ വേഷതിലാണല്ലൊ ജയ്‌മോന്‍.."
അതെ സര്‍ മമ്മി വാങി തന്നതാണു സര്‍" ..
"ഓകെ എന്നാല്‍ തുടങിക്കോളു - താങ്കള്‍ ഈ പ്രോജെക്റ്റിനു വേന്ടി എന്തു ചെയ്തു ?" ..

ജയ്‌മോന്‍ ഒരു 20 മിനിട്ടുകൊണ്ടു എല്ലാം ഒരു വിധം പറഞൊപ്പിച്ചു

"സംഗതി പൊയല്ലൊ ജയ്‌മോനെ" ഷാജന്‍ പ്രതികരിചു...
"കോടിങിന്റെ കാര്യം പറഞപ്പൊള്‍ തന്നെ ശ്രുതി പൊയി - അതു സാരമില്ല അവള്‍ പൊട്ടെ,
പക്ഷെ ഇങ്ലീഷ് ഇസ് ദി പ്രോബ്ലം ഒഫ് ദി ജയ്‌മോന്‍. യു ആര്‍ ടോക്കിങ് ദി റോങ് ഒഫ് ദി ഇങ്ലീഷ്. ആവശ്യത്തിനു 'ദി' ഉപയൊഗിക്കുന്നില്ല. വെണമെങില്‍ ഞാന്‍ ഒരു സെഷന്‍ എടുക്കാം. എന്തായലും ഇങ്ലീഷ് നന്നായി പ്രാക്ടീസ് ചെയ്യണം കെട്ടൊ"
"ശരി സര്‍"
അടുത്തതായി മൈക്കല്‍ ജയരാമന്‍ സര്‍..
"എന്താ ജയ്‌മോനെ ഇപ്പൊ കാണിച്ചെ?"
"കോടില്ല മൊടിയൂളില്ല ഷെടിയൂളില്ല... പിന്നെ എന്തിനാ ഇങൊട്ടു വന്നെ?ഇങനെ ഒക്കെ പൊയാല്‍ മതിയൊ?"
ജയ്‌മോന്‍ ഉത്തരം ഒന്നും പറഞില്ല... എന്തു പറയാന്‍?

അടുത്തതായി വല്സന്‍ സര്‍..
"ജയ്‌മോന്‍ വളരെ നന്നയി പെര്‍ഫൊം ചെയ്തു. മറ്റുള്ളവരെ വച്ചു നോക്കുമ്ബൊള്‍ വളരെ നല്ലതായിരുന്നു.. കീപ് ഇറ്റ് അപ്"
ജയ്‌മോന്‍റ്റെ കണ്ണു നിറഞു.. ഇയളെങ്കിലും പറഞല്ലൊ!!

മൈക്കല്‍ ജയരാമന്‍ വല്സനെ ഒന്നു കടുപ്പിചു നോക്കി.. നിനക്കു വെച്ചിട്ടുന്ടെന്ന അര്ഥത്തില്‍.. ചുമ്മാതണെന്നു വല്സന്‍ ആങ്ക്യം കാട്ടി.

സൊറി.. ചന്ദ്രന്‍ സര്‍ ബീടി വലിക്കാന്‍ പോയതുകൊന്ടു നമുക്കു നേരെ മാര്‍ക്കിലേക്കു കടക്കം..
ജട്ജസ് പ്ലീസ്‌..

ജയ്‌മോനു 5 ല്‍ അര മാര്‍ക്ക് ലഭിച്ചിരിക്കുകയാണ്.. ..
ഗിവ് ഹിം എ ബിഗ് ഹാന്റ്...
അങനെ ജയ്‌മോന്റെ അപ്രൈസല്‍ മൂണ്ജിയിരിക്കുകയണ്..

ഇനി വെന്ടതു നിങളുടെ എസ് എം എസ് ആണു..
ജയ്‌മോന്റെ ഫൊര്‍മാറ്റ് "ISS space ...

Friday, January 18, 2008

വല്‍സനും ചന്ദ്രനും പിന്നെ ഷാജനും

താഴെ പറഞിരിക്കുന്ന കഥയും കഥാപാത്രങളും തികച്ചും സാങ്കല്‍പികം മാത്രമാണു.ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയ ആരുമായും ഒരു ബന്ധവും ഇല്ല.

ചെറുകിടവ്യവസായങള്‍ തകര്‍ത്തു വാഴുന്ന സമയം. ഉണ്ണിത്താന്റെ ചെറുകിട വ്യവസായ ശാലയില്‍ നൂറില്‍ പരം വ്യവസായങള്‍ നടന്നു പോന്നു. എല്ലാം സായിപ്പ് അമേരികയില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്നത്. ഉണ്ണിത്താന്റെ കമ്പനിയില്‍ ധാരാളം ചെറുപ്പക്കാര്‍ ജോലി നോക്കിയിരുന്നു.
അങനെ ഇരിക്കെ സായിപ്പിന്റെ അവധി ദിവസങള്‍ ആഘോഷമാക്കുവാന്‍ വേന്ടി സായിപ്പു ഒരു ഓര്‍ടര്‍ നല്കി. അതിനായി കുറെ ചെറുപ്പക്കാര്‍ നിയൊഗിക്കപ്പെട്ടു. അവര്‍ ജൊലി തരക്കേടില്ലതെ മുന്നോട്ടു കൊന്ടുപൊയി. ആങനെ ഇരിക്കെ ഉണ്ണിത്താനു ഒരു ആഗ്രഹം. സയിപ്പിനെ ത്രിപ്തിപെടുതാന്‍ കുറച്ചു മുതിര്‍ന്നവരെ കൂടി നിയോഗിക്കെണം. അധികം തമ്സിയാതെ ഉണ്ണിത്താന്റെ ആള്‍ക്കാര്‍ പാല, ത്രിശൂര്‍, കോഴിക്കോട്, തുടങിയ സ്ഥലങളില്‍ നിന്നും മുതിര്‍ന്നവരെ റിക്രൂട്ട് ചെയ്യാന്‍ പുറപ്പെട്ടു.ദിവസങള്ക്കകം അവര്‍ മൂന്നു മുതിര്ന്നചുണക്കുട്ടന്‍മരെ(കോപ്പാ!!) ഇറക്കി - വല്‍സന്‍,ചന്ദ്രന്‍,ഷാജന്‍. മൂന്നുപേരും ഒന്നിനൊന്നു മെച്ചം!അപ്റെയിസല്‍ മൂന്‍ജിക്കല്‍, കുതികാല്‍വെട്ടു, തെറികേള്‍ക്കല്‍, അര്‍ദ്‌ധരാത്രിയില്‍ കുട പിടിക്കല്‍, നട്ടെല്ലില്ലായിമ തുടങിയ സര്‍വ്വ ഗുണങളും ഒരുമിച്ചു ഉള്ള അപൂര്‍വ ഇനങളായിരുന്നു. ഉണ്ണിത്താനു ഇവരെ കന്ടപ്പൊള്‍ തന്നെ മനസ്സു നിറയുകയും എല്ലാ അധികാരങളും അവരെ ഏല്‍പ്പിക്കുകയും ചെയ്തു.പിന്നീടുള്ള ദിവസങളില്‍ ചെറുപ്പക്കാര്‍ക്കു ഇവരില്‍ നിന്നും വളരെ അധികം കാര്യങള്‍ പഠിക്കാന്‍ സാധിച്ചു - കുരങന്റെ കയ്യില്‍ പൂമാല കിട്ടുക, പൊട്ടന്‍ ബിസ്‌കറ്റു കാണുക തുടങിയ കാര്യങള്‍ അവര്‍ കണ്ടു പഠിച്ചു.
പക്ഷെ ഇതൊക്കെ പഠിക്കുകയും പണി ചെയ്യനുള്ളതു ചെയ്യാതിരിക്കുകയും ചെയ്തപ്പൊള്‍ സായിപ്പിനു കലി കയറി. ഉണ്ണിത്താനെ വിളിച്ചു കാര്യം തിരക്കി. അങനെ ഉണ്ണിത്താന്‍ മുതിര്‍ന്നവരുമയി ചര്‍ച്ച നടത്തി- അതിഭയങരമയ ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ തീരുമാനത്തിലെത്തി - ചെറുപ്പക്കാര്‍ പണി എടുക്കുന്നില്ല.. അവരെ എല്ലം വിളിചു ഉപദേശിച്ചു, തെറി വിളിച്ചു.. മുതിര്‍ന്നവരുടെ മുകളില്‍ അവരെ നൊക്കാനായി മൈക്കള്‍ ജയരാമന്‍ എന്ന ഒരു കുള്ളനെ(സൊറി ചുള്ളനെ) നിയമിചു. ഏല്ലാം നേരെയാകുമെന്നു വിശ്വസിച്ചു.ഇല്ല.. ഒന്നും നേരെ ആയില്ല. കാര്യങള്‍ കൂടുതല്‍ വഷളായി.. കാശ് പോകുമെന്നായപ്പൊള്‍ സായിപ്പിന്റെ വിധം മാറി. ഓര്‍ടര്‍ ക്യാന്‍സല്‍ ചെയ്തു പൊടിയും തട്ടി അങേരു പോയി. ഓര്‍ടര്‍ ഇല്ലാതെ പണി എടുതിട്ടെന്തു കാര്യം? അങനെ ഒരോരുതരും മറ്റു പല വ്യവസായങളിലെക്കും മാറി. ചിലര്‍കു ഉണ്ണിത്താന്റെ കമ്പനി വിടേണ്ടി വന്നു. ഇതിനിടയില്‍ മൈക്കിള്‍ ജയരാമന്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്താപനം തുടങുകയും ചെയ്തു. പക്ഷേ മുതിര്ന്നവര്‍ മൂനുപെരും കാര്യമയ പണി ഒന്നും ചെയ്യതെ അവിടെ തന്നെ കൂടി. കുറെ നാള്‍ കിണഞു പരിസ്രമിചിട്ടും ഒരു വ്യവസായതിലും കയറി കൂടാനാകതെ വന്നപ്പൊള്‍ അവരും ഉണ്ണിത്താനെ വിട്ടു പോയി.
പക്ഷെ പൊകുന്നതിനു മുന്‍പു തങള്‍ക്കു ഏറ്റവും നന്നായി അറിയാവുന്ന "അപ്രെയിസല്‍ മൂന്‍ജിക്കല്‍" വിദ്യ പ്രയോഗിച്ചു കാട്ടാന്‍ അവര്‍ മറന്നില്ല.

"ഇപ്പൊള്‍ ദെ പഴയ സായിപ്പു വീണ്ടും പഴയ ആവശ്യവും ആയി വന്നിരിക്കുന്നു.. ഇനി എന്തൊക്കെ കാണണൊ ആവൊ?"


മുകളില്‍ പറഞിരിക്കുന്ന കഥയും കഥാപാത്രങളും തികച്ചും സാങ്കല്‍പികം മാത്രമാണു.ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയ ആരുമായും ഒരു ബന്ധവും ഇല്ല. മറിച്ചു തോന്നുന്നുവെങ്കില്‍ അതു നിങള്‍ സായിപ്പിന്‍റ്റെ ഓര്‍ടറിനു വര്‍ക്കു ചെയ്യാന്‍ ഉണ്ടായിരുന്നതുകൊണ്ടാണു.

Tuesday, January 15, 2008

ബെസ്റ്റ് എമ്പ്ലോയീ - അഭിമുഘം

ഭവാനിയുടെ നാലാം നിലയിലെ മീറ്റിങ് റൂമില്‍ രൊഹിതും ഇന്റെറ്വിയു ചെയ്യാന്‍ എതിയ പെണ്‍കുട്ടിയും മാത്രം.
കുട്ടി ചോദ്യതിലെക്കു കടന്നു.

കുട്ടി: സാറിനു അവാര്‍ഡ് കിട്ടിയപ്പൊള്‍ എന്തു തോന്നി?
റൊ: എന്തു തോന്നാന്‍? ഇതൊക്കെ എനിക്കല്ലാതെ വെറെ ആര്ക്കു കിട്ടാനാണു? എനിക്കു ഇതു കിട്ടുമെന്നു നേരതെ അറിയമയിരുന്നു. യു നൊ ഐ ആം ദി വര്‍കിങ് ഹാര്‍ഡ് ഒഫ് ദി പ്രൊജെക്റ്റ്.

കു: സര്‍ പ്ലീസ് ഇങ്ലീഷ് വേന്ടാ.. മലയാളം മതി.
റൊ: ഓ, പുവര്‍ ഗേള്‍ , ഇങ്ലീഷ് അരിയില്ല.. പോട്ടെ സാരമില്ല ഞന്‍ അഡ്ജെസ്റ്റ് ചെയ്യാം.
കു: സാര്‍ ഒഫീസില്‍ വരാറില്ലെന്നും മാനേജരെ സോപിട്ടു അവാര്‍ഡ് നെടിയതാനെന്നും മറ്റും ചിലര്‍ പറഞു കേട്ടല്ലൊ.
റൊ: ആ പറഞവന്റെ തന്തയാണു ഓഫീസില്‍ വരാതതു.
കു: സാര്‍ ഓഫീസില്‍ വന്നാലും ജുനിയര്‍ പിള്ളേരെ കൊണ്ടാനു പണി ഒക്കെ ചെയ്യിപ്പിക്കുന്നതെന്നു കേട്ടല്ലൊ?
റൊ: അതൊക്കെ അസൂയക്കാര്‍ പറഞുന്ടാക്കുന്നതല്ലെ.സത്യതില്‍ കുട്ടികള്‍ എന്നൊടു വന്നു പണി ചോദിക്കുകയാണു. അവര്‍ക്കു കൊടുക്കാന്‍ എന്റെ പണി തികയുന്നില്ല. ഈ കുട്ടികളുടെ ഒരു കാര്യം. അവര്ക്കെപ്പോളും ഞന്‍ ഇങനെ പണി കൊടുതുകൊന്ടിരിക്കെണം
കു: മുന്പൊക്കെ 1 അല്ലെങില്‍ 2 ദിവസം ഗ്യാപ്പിട്ടു സാറിനെ സീറ്റില്‍ കാണാറുന്ടായിരുന്നു, ഇപ്പൊള്‍ അതു 5 ദിവസമൊക്കെ ആകാറുന്ടെനും സാര്‍ ജോലി നിര്‍തുകയാനെന്നും ഒരു വാര്‍ത കെട്ടല്ലോ. വാട്ട് ഹാപ്പെന്ട് സാര്‍?
റൊ: വെല്‍പോയിന്റില്‍ നിന്നും സേഫുവേയിലെക്കു, അവിടുന്നു വെരെ പ്രൊജെക്റ്റിലേക്കു, ഞന്‍ പറക്കുകയായിരുന്നു. ഐ ആം ജെമ്ബിങ് ഒഫ് ദി പ്രൊജെക്റ്റ്സ് ഒഫ് ദി യു എസ് റ്റി.
കു: സാര്‍ മലയാളം..
റൊ: ഓകെ ഓഒകെ. ഐ ആം ദി സോറി.ഞാനങനെ പറയാന്‍ പാടില്ലയിരുന്നുഅതു പോട്ടെ,നിങള്‍ സാധാരണ 2-3 സുന്ദരിമരണല്ലോ വരാറ്. ഇന്നെന്താ ഒരളായിപൊയതു?
കു: അതു പിന്ന് സാറായതു കൊന്ടു ബാക്കിഗെള്സിനൊക്കെ ഒരു പേടി.
റൊ: പേടിയൊ? എന്തിനു? ഞാന്‍ വളരെ ഓപണ്‍ അല്ലെ?
കു(മനസില്‍): ഓപണ്‍ അല്ല കോപ്പനാ..
കു: സാര്‍ ബാക്കി ഉള്ള എമ്പ്ലൊയീസിനെ പറ്റിയുള്ള അഭിപ്രായം?
റൊ: ബാക്കി ഉള്ളവരെ ഒന്നും ഞാന്‍ അങനെ സ്രദ്ധിക്കാറില്ല.
കു: അപ്പോള്‍ സ്രീജിത് സേതുമാധവന്‍?
റൊ: അവനെ പറ്റി ആരൊ പറഞു കേട്ടിട്ടുന്ടു.ആവന്റെ സ്വഭാവം അത്ര നല്ലതല്ല എന്നു കെട്ടിട്ടുന്ടു
ക്കു: സാര്‍ സമ്മനമായി കിട്ടിയ കാഷ് കൊന്ടു മധുശൈലതില്‍ ചിലവു ചെയ്യാന്‍ പോകുന്നു എന്നു കേട്ടല്ലൊ?
റൊ: ശുദ്ധ അസംബന്ധം. ആരാണിതൊക്കെ പറഞുന്ടാക്കുന്നതെന്നെനിക്കറിയാം. ആ എംടി എന്നു പറയുന്ന തെന്ടി അല്ലെ. ആവനു പന്ടെ അസൂയ ആണു. തുടരും

Monday, January 7, 2008

New ICC Rules

New ICC rules:
After watching the test match, I feel some rules have to be incorporated by ICC to give the other teams a perfect clarification

(1) Ricky Ponting – (THE TRULY GENUINE CRICKETER OF THE CRICKET ERA AND WHOSE INTEGRITY SHOULD NOT BE DOUBTED ) should be considered as the FOURTH UMPIRE. As per the new rules, FOURTH UMPIRE decision is final and will over ride any decisions taken by any other umpires. ON-FIELD umpires can seek the assistance of RICKY PONTING even if he is not on the field. This rule is to be made, so that every team should understand the importance of the FOURTH UMPIRE .
(2) While AUSTRALIAN TEAM is bowling, If the ball flies anywhere close to the AUSTRALIAN FIELDER(WITHIN 5 metre distance), the batsman is to be considered OUT irrelevant of whether the catch was taken cleanly or grassed. Any decision for further clarification should be seeked from the FOURTH UMPIRE. This is made to ensure that the cricket is played with SPORTIVE SPIRIT by all the teams.
(3) While BATTING, AUSTRALIAN players will wait for the ON-FIELD UMPIRE decisions only (even if the catch goes to the FIFTH SLIP as the ball might not have touched the bat). Each AUSTRALIAN batsman has to be out FOUR TIMES (minimum) before he can return to the pavilion. In case of THE CRICKETER WITH INTEGRITY, this can be higher.
(4) UMPIRES should consider a huge bonus if an AUSTRALIAN player scores a century. Any wrong decisions can be ignored as they will be paid huge bonus and will receive the backing of the AUSTRALIAN team and board.
(5) All AUSTRALIAN players are eligible to keep commenting about all players on the field and the OPPONENT TEAM should never comment as they will be spoiling the spirit of the AUSTRALIAN team. Any comments made in any other language are to be considered as RACIALISM only.
(6) MATCH REFREE decisions will be taken purely on the AUSTRALIAN TEAM advices only. Player views from the other teams decisions will not be considered for hearing. MATCH REFREES are to be given huge bonus if this rule is implemented.
(7) NO VISITING TEAM should plan to win in AUSTRALIA. This is to ensure that the sportive spirit of CRICKET is maintained.
(8) THE MOST IMPORTANT RULE : If any bowler gets RICKY PONTING - "THE UNDISPUTED CRICKETER WITH INTEGTIRY IN THE GAME OF CRICKET" more than twice in a series, he will be banned for the REST OF THE SERIES. This is to ensure that the best batsman/Captain will be played to break records and create history in the game of CRICKET .
These rules will clarify better to the all teams VISITING AUSTRALIA .

** Got this as a forward.

Thursday, January 3, 2008

Life in a Metro

"Change in all things is sweet." - This was originally said by Aristotle.

But now I have a change that is 'sweet n sour'. A small change in job+location is what i am referring to. As a software engineer I always believed that i should change my job after 2 years(because the pay becomes double), but as time went by, i realised that money is not the only thing in life ; there are some others like friends,family,relationships, comfort zone etc.

While trivandrum is hardly 110 kms from my hometown, mumbai is 1300 kms from it. There is a huge difference, which i realised after i started my life in mumbai. I couldn't go back to my house to play fifa on every weekend. I couldn't get my sisters to wash my clothes.. and i couldn't fight with my parents for not doing anything but sitting in front of the comp!!. And of course i miss the 110 Kms long bike journey to my house from Tvm .

Life in trivandrum was much more comfortable and enjoyable, but it was too late when i realised that.

Getting up early in the morning at 8:30 and going to office at 9:30 and coming back at 6:00. With a lunch break of over 1 hour and tight working schedule in between, it was pretty exciting. And friends played a major part in making it a wonderful time, though i did not realise it at that point of time. ^ of us all friends from college staying together and working - it was fun.There was nothing much to care about. Get up when u want ,
eat whatever you want, do whatever you want - it was kind of a dream life. But we found it boring!! how pathetic!! It was a pretty awkward scene for anyone entering from outside into the great world of 'MadhuSylam" (our house). With 4-5 chairs scattered here and there, TV(always up and running), the carom board, Clothes,shoes,socks and newspaper lying on the floor - You can call it anything u like.. cluttered , messy, filthy or whatever.. but to us it was heavens!!. . For some of us it would be the place to phone, for others it would be the place to watch movies on the computer(with all kinds of ratings, U/A.. :) )etc.. And we had two wheelers, four wheelers at our mercy. I remember the times we did not even bother to walk 100 m to the nearest store buy something. But things have changed...

Life in a metro is quite different. Back in trivandrum, we had lots of time and had nothing to do.. but now i have lots of thing to do, but no time!!. getting up at seven and rushing to the bus stop by 7:50 is quite a big task -- a lot tougher than writing Perl scripts or debugging informatica jobs :) . And the traffic.. oh my god!! more than one hour for 10 Kms!! With warhorse(my bike) i used to reach office in 20 minutes(10 Km) in all kinds of traffic. but this is terrible. But credit should be given to the bus drivers. I think they do a fantastic job to get us to office in time. Apart from hearing all the so called unparliamentary words from other drivers, they keep their concentration on the road and also manage to throw back some the words dished out to them.. and as far i can see they are doing great.

And the one good thing that has come to my life in this metro is the PS2. Yes the little black box from sony has at least given me something to cheer about. I used to play fifa till 2:00 in the morning.. so the only difference is that i am looking at a samsung TV rather than a PC monitor!!.

But i had to loose so many good things in life to gain a PS2 and some money and of course a good job.

The job is good because it hasn't started yet.. :)

So overall my life in this metro is kinda 'sweet n sour'!!